Just In
- 30 min ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
- 13 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 14 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
Don't Miss!
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- Sports
ഓസീസ് താരങ്ങള്‍ ലിഫ്റ്റില്‍, ഇന്ത്യന്‍ താരങ്ങളെ കയറ്റിയില്ല!- അശ്വിന്റെ വെളിപ്പെടുത്തല്‍
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചേരുവകളൊക്കെ വാരിക്കോരി ചേർത്തിട്ടും രുചിയത്രപോര ഷെർലക്ക് ടോംസിന്.. ശൈലന്റെ റിവ്യൂ!!

ശൈലൻ
ടു കണ്‍ട്രീസ് എന്ന ഹിറ്റിന് ശേഷം ഷാഫി സംവിധായകനായ പുതിയ ചിത്രമാണ് ഷെര്‍ലക്ക് ടോംസ്. കുട്ടിക്കാലം മുതല്‍ ഷെര്‍ലക്ക് ഹോംസ് കഥകളുടെ കടുത്ത ആരാധകനായ തോമസ് എന്ന നായക കഥാപാത്രമായി എത്തുന്നത് ബിജു മേനോനാണ്.
നജീം കോയക്കും സച്ചിക്കുമൊപ്പം ഷാഫി എഴുത്തിലും കൈ വെച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ഷെർലക്ക് ടോംസിനുണ്ട്. ഷാഫിയും ബിജു മേനോനും ഒരുമിക്കുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് തന്നെയാണോ കിട്ടിയത്? ശൈലൻരെ റിവ്യൂ വായിക്കാം..

ഷാഫിയുടെ ട്രാക്ക് റെക്കോർഡ്
വണ്‍മാൻഷോ, പുലിവാൽക്കല്യാണം, കല്യാണരാമൻ, മായാവി, തൊമ്മനും മക്കളും തുടങ്ങി റ്റു കണ്ട്രീസ് വരെയുള്ള സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച് ചിരിപ്പിച്ച് അക്ഷരാർത്ഥത്തിൽ മണ്ണുകപ്പിച്ച സംവിധായകനാണ് ഷാഫി. വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ് പോലുള്ള അപ്രതീക്ഷിതമായ ചില ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കോമഡിസ്കൂളിൽ വളരെ സെയ്ഫായ കരിയർ റെക്കോഡ് ഉള്ള ആൾ. എടുക്കുന്ന ടിക്കറ്റിന് മിനിമം ഗ്യാരണ്ടി എന്നൊക്കെ പറയാവുന്ന ആ ഒരു പ്രതീക്ഷ വച്ചുതന്നെ ആവണം, ബിജുമേനോനെ മുൻ നിർത്തി ഒരു ഷെർലക്ക് ടോംസുമായി ഷാഫി വരുമ്പോൾ ഓരോ പ്രേക്ഷകനും തിയേറ്ററിൽ കേറിയിട്ടുണ്ടാവുക.

ഷെർലക്ക് ടോംസും പ്രതീക്ഷകളും
പക്ഷെ ആ ഒരു പ്രതീക്ഷ നിലനിർത്തുവാൻ ഷെർലക്ക് ടോംസിനുമായില്ല.. ഷാഫിക്കുമായില്ല. ചിരിയ്ക്ക് ചിരിയും വൈകാരികതയ്ക്ക് വൈകാരികതയും ട്വിസ്റ്റിന് ട്വിസ്റ്റും എല്ലാം ഉണ്ടെങ്കിലും ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ ഒന്നും അങ്ങോട്ട് കേറി എറിച്ചില്ല. ചേരുവകൾ എല്ലാം പരസ്പരം സിങ്കാവാതെ കിടക്കുന്ന ഒരു വിഭവമായിട്ട് പടത്തെ സിമ്പിളായി വിശേഷിപ്പിക്കാവുന്നതാണ്.. സച്ചി, നജീം കോയ, ഷാഫി എന്നിവർ ചേർന്നാണ് ഷെർലക്ക് ടോംസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്..

വിചിത്ര സങ്കലനാവസ്ഥ തന്നെ
കഥ- നജീം കോയ, സംഭാഷണം-സച്ചി, സംവിധാനം- ഷാഫി എന്നിങ്ങനെ ഉള്ള പങ്കിട്ടെടുക്കലുകൾ വേറെയുമുണ്ട്. മൊത്തത്തിൽ ആലോചിച്ചുനോക്കുമ്പോൾ പടത്തിന്റെ ഒരു ഫിനിഷില്ലായ്മയ്ക്കും കല്ലുകടികൾക്കും കാരണം ഈ ഒരു വിചിത്ര സങ്കലനാവസ്ഥ തന്നെ എന്ന് മനസിലാവും.. തൊട്ടതിയേറ്ററിൽ രാമലീല തന്റെ സ്ക്രിപ്റ്റിന്റെ ബലത്തിൽ കത്തിക്കയറുമ്പോൾ സച്ചിക്കുതന്നെയാണ് ഈ പാതിവെന്ത പ്രൊഡക്റ്റ് ഷാഫിയ്ക്കൊപ്പം ക്ഷീണമാവുന്നത്.. (നജീംകോയയ്ക്ക് നഷ്ടപ്പെടാൻ എന്തിരിക്കുന്നു)

ഷെർലക്ക് ടോംസിലേക്ക്
ഷെർലക്ക് ടോംസിന്റെ അപസർപ്പകനോവലുകൾ വായിച്ച് ഡിറ്റക്റ്റീവായി സ്വയം സങ്കല്പിക്കുന്ന തോമസ് എന്ന ഹൈസ്കൂൾ വിദ്യാർത്ഥി, ഹെഡ്മാസ്റ്ററുടെ ഭർത്താവായ അധ്യാപകന്റെ കയ്യിൽ നിന്നും നഷ്ടപ്പെടുന്ന വലിയതുകയുടെ ഉത്തരവാദിത്വം തന്റെ പെരടിയിൽ വന്ന് പതിക്കുമ്പോൾ അത് നഷ്ടപ്പെട്ട വഴി പോലീസിനും സ്കൂളിനും മുന്നിൽ തെളിയിച്ച് കാണിക്കുകയാണ്. തോമസിന്റെ കഷ്ടകാലത്തിന് പണം തിരിച്ചുകിട്ടുന്നതിനൊപ്പം ആ അധ്യാപകന്റെ അവിഹിതം കൂടി ഭാര്യയ്ക്കും ലോകത്തിനും മുന്നിൽ വെളിവാകുകയാണ്.. നീയൊരുകാലത്തും ഗുണം പിടിക്കില്ലെടാാാ എന്ന ഗുരുശാപവും ശിരസ്സിൽ വഹിച്ച് തോമസ് ഭാവിയെ നേരിടാനിറങ്ങുന്നതാണ് സിനിമ.

ചേരുവകളെല്ലാം ഉണ്ട് പക്ഷേ...
മൂന്നുരചയിതാക്കളുടെ മനോധർമ്മത്തിനനുസരിച്ചുള്ള മൂന്നുകൈവഴികളിലൂടെ ആണ് ഷെർലക്കിന്റെയും തോമസിന്റെയും വളർച്ച.. ഗുരുശാപം കിട്ടിയ ശിഷ്യന്റെ അതിജീവനത്തിനായ പോരാട്ടം അതിലുണ്ട്.. ഒരു കാരണവുമില്ലാതെ ഭാര്യയാൽ പീഡിപ്പിക്കപ്പെടുകയും നാണം കെടുത്തപ്പെടുകയും ചെയ്യുന്ന ഭർത്താവിന്റെ ധർമ്മസങ്കടമുണ്ട്.. കുശാഗ്രബുദ്ധിയിൽ കുറുക്കനായ ഒരു എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികതയുടെ ഗൗരവഭാവവുമുണ്ട്.. പക്ഷെ മൂന്നും മൂന്നുസിനിമയായിത്തന്നെ എടുത്താൽ പോരായിരുന്നോ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക് എന്നുമാത്രം.

കോമഡി കൊണ്ട് സന്പന്നമായ ചിത്രം
സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലെ പൊളിറ്റിയൽ സറ്റയർ പ്രോഗ്രാമുകളിലുമൊക്കെ ഇപ്പോഴും എപ്പോഴും നിറഞ്ഞ് നിൽക്കുന്ന ട്രോളുകളിൽ നല്ലൊരുശതമാനം ഷാഫിചിത്രങ്ങളിൽ നിന്നും എടുക്കുന്നവയാണ് എന്ന് ശ്രദ്ധിച്ചാൽ മനസിലാക്കാനാവും.. ഷെർലക് ടോംസിലെയും കോമഡി ട്രാക്ക് മാത്രമെടുത്തുനോക്കിയാൽ സമ്പന്നമാണെന്ന് കാണാം.. നായകൻ തന്നെ തുറന്നുപറയുന്ന, മാൻ ഓൺ എ ലെഡ്ജ് (2012) എന്ന സിനിമയിൽ നിന്ന് അടിച്ചുമാറ്റിയ ഒരു മണിക്കൂറോളം നീളമുള്ള ആത്മഹത്യാനാടകം ഉള്ള കോമഡികളെയൊക്കെ നിർവീര്യമാക്കും മട്ടിൽ ഇഴപ്പിക്കുന്നതായി എന്നുമാത്രം..

ബിജുമേനോൻറെ പ്രസൻസ്
ഷാഫിയും സച്ചിയും ഷെർലക്കുമൊക്കെ പ്രതീക്ഷ തകർക്കുമ്പോഴും പ്രതീക്ഷയ്ക്കും മുകളിൽ പോയി അസാധ്യഗ്രെയ്സോടെ സിനിമയെ സ്വന്തം ചുമലിൽ താങ്ങി നിർത്തുന്നത് ബിജുമേനോൻ ആണ്.. ഹ്യൂമർ ആയാലും സെന്റി ആയാലും സീരിയസ് ആയാലും നിസ്സഹായത ആയാലും ഈ മനുഷ്യന്റെ പ്രസൻസും പെർഫോമൻസും നിസ്തുലം തന്നെ. ബിജുമേനോനല്ലാതെ മറ്റൊരു നടനായിരുന്നെങ്കിൽ ഷെർലക്കിന്റെ അവസ്ഥ ഇതിനെക്കാളുമെത്രയോ പരിതാപകരമാവുമായിരുന്നെന്നതാണ് യാഥാർത്ഥ്യം

സലിം കുമാർ തകർത്തുവാരി
ട്രോളുകളിലെ ചക്രവർത്തി സലീം കുമാറിന്ന് തന്റെ മുൻകാല ചിത്രങ്ങളെപ്പോലെ ഷാഫി രാജകീയപ്രൗഢിയുള്ള എവർഗ്രീൻ ക്യാരക്റ്ററിനെയാണ് നൽകിയിരിക്കുന്നത്. സലീംകുമാർ ആകട്ടെ തന്റെ പഴയകാലപ്രൗഢിയിലേക്ക് തിരിച്ചുപോയി അതിനെ രാജകീയമാക്കുകയും ചെയ്തു.. ഷാജോണും കണാരനും ആണ് കോമഡിയെ സജീവമാക്കിനിർത്തുുന്ന മറ്റ് രണ്ട് പ്രമുഖർ..

വില്ലനില്ലാത്ത ചിത്രം
അവസാനമാവുമ്പോഴെയ്ക്കും ത്രില്ലർ സ്വഭാവത്തിലേക്ക് പരിണമിക്കുന്ന പടത്തിൽ കരുത്തുള്ള ഒരു വുല്ലനെ സൃഷ്ടിക്കാൻ മൂന്ന് രചയിതാക്കളും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സ്ക്രിപ്റ്റിന്റെ പോരായ്മ.. ഇയാൾ ഈ പരാക്രമമൊക്കെ അതിന് കാരണക്കാരനായ എതിരാളി ഓപ്പോസിറ്റായി ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുമല്ലോ.. ഭാര്യയായി വരുന്ന ശ്രിന്ദ ആണ് മുഖ്യവില്ലൻ ക്യാരക്റ്റർ എന്ന് പറയാം.. മലയാളസിനിമ ഇന്നേവരെ കാണാത്തത്ര ഇറിറ്റേറ്റിംഗ് ആയതും തല്ലിക്കൊല്ലാൻ തോന്നുന്നതുമായ ഒരു ഭാര്യ..

അവസാനം ചെറിയൊരു ആശ്വാസം
സ്ത്രീവിരുദ്ധത ഒക്കെ ആരോപിക്കപ്പെടാമെങ്കിലും അവരെ അവസാനം പശ്ചാത്താപവിവശയോ മാനസാന്തരപ്പെട്ടവളോ മാനസികരോഗിയോ ആക്കിമാറ്റുന്ന ക്ലീഷെയ്ക്ക് മെനക്കെട്ടില്ല എന്നത് ഒരു നല്ലകാര്യമായിത്തോന്നി.. പടം തീർന്ന ശേഷം രണ്ട് മിനിറ്റ് ഇരിക്കൂ എന്ന് പറഞ്ഞ് എഡിറ്റിംഗിൽ മിസ്സായ ചില കോമഡി ഐറ്റംസ് കാണിച്ച് തരുന്നുണ്ട്.. പടം മൊത്തത്തിൽ സമ്മാനിച്ച നിരാശയ്ക്ക് ഒരു ചെറിയ ആശ്വാസമായി ആ രണ്ട് മിനിറ്റ് എന്ന് പറഞ്ഞാൽ മതിയല്ലോ...
ചുരുക്കം: ചിരിയ്ക്ക് ചിരിയും വൈകാരികതയ്ക്ക് വൈകാരികതയും ട്വിസ്റ്റിന് ട്വിസ്റ്റും എല്ലാം ഉണ്ടെങ്കിലും ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ ചിത്രത്തിന് പാകപ്പിഴകളുണ്ട്.