Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 3 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൃഥ്വിക്ക് കയ്യടിക്കു പകരം കൂക്കിവിളി
കള്ളന്മാര് കാണിച്ച സാമാന്യ മര്യാദപോലും പൊലീസ് കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം. അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത സപ്തമശ്രീ തസ്കര എന്ന ചിത്രത്തില്‍ വ്യത്യസ്തനായ കള്ളനെ അവതരിപ്പിച്ച പൃഥ്വിരാജിന് ആദ്യമായി പൊലീസ് വേഷത്തില്‍ കാലിടറി. ദിലീഷ് നായര്‍ സംവിധാനം ചെയ്ത ടമാര്‍ പടാര്‍ എന്ന ചിത്രത്തിലെ പൗരന് ഐപിഎസ് എന്ന കഥാപാത്രം പൃഥ്വിരാജ് എന്തിനു സ്വീകരിച്ചു എന്നാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആര്‍ക്കും മനസ്സിലാകാത്തത്. സിനിമയില്‍ യുക്തിക്കു ഒരു പ്രാധാന്യവും ഇല്ലെന്നാണല്ലോ പറയുക. എന്നാല്‍ യുക്തിയുടെ കാര്യത്തില്‍ മിനിമം യുക്തിയെങ്കിലും നാം പ്രതീക്ഷിക്കും. അതുപോലുമില്ലാത്തൊരു ചിത്രമായിപ്പോയി ഈ ചിത്രം.
പൊലീസ് വേഷത്തില്‍ ഏറ്റവുമധികം കയ്യടി നേടിയ യുവതാരമാണ് പൃഥ്വി. കൂടെയുള്ള യുവതാരങ്ങളില്‍ ആര്‍ക്കും ഇതുപോലെ കയ്യടി നേടാന്‍ സാധിച്ചിരുന്നില്ല. പൊലീസ് വേഷം വ്യത്യസ്തമായി ചെയ്യാന്‍ കഴിയുമെന്നതാണ് പൃഥ്വിയുടെ ഏറ്റവും വലിയ ഗുണവും. പക്ഷേ പൗരന് അദ്ദേഹത്തിലുള്ള എല്ലാ വിശ്വാസവും കടപുഴക്കിക്കളഞ്ഞു.
മലയാളത്തിലെ യുവതാരങ്ങളെല്ലാം ഇപ്പോള്‍ കഥാപാത്രങ്ങളെ ഏറ്റവും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്മാന്, നിവിന്‍ പോളി എന്നിവരെല്ലാം അത്തരമൊരു നല്ല തീരുമാനത്തിലാണ്. അത് അവരുടെ ചിത്രങ്ങളിലും കാണാം. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ പൃഥ്വിയായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രം മുതല്‍ ഇക്കാര്യം നമുക്കു കാണാന്‍ സാധിക്കും. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സപ്തമശ്രീ തസ്കരയിലും നല്ലൊരു കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്.
ബാബുരാജ്, ചെമ്പന്‍ വിനോദ് എന്നിവരെ സംബന്ധിച്ചിടത്തോളം നല്ലൊരു കഥാപാത്രങ്ങളാണ് ഈ ചിത്രത്തില്‍ ലഭിച്ചത്. ദിലീഷ് നായര്‍ തിരക്കഥയെഴുതിയ സാള്‍ട്ട് പെപ്പറിലൂടെയാണ് ബാബുരാജിന്റെ ജാതകം തന്നെ മാറിമറിയുന്നത്. ഇവിടെയും അദ്ദേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജംപര്‍ തമ്പി എന്ന നാടന്‍ സര്‍ക്കസ് കലാകാരനായി ബാബുരാജ് തന്റെ വേഷം ന്നായി ചെയ്തു. അതുപോലെ തന്നെയാണ് ചെമ്പന്‍ വിനോദും. ട്യൂബ് ലൈറ്റ് മണിയായി നല്ലൊരു പ്രകടനം തന്നെ അയാള്‍ കാഴ്ചവച്ചു. സപ്തമശ്രീയില്‍ മാര്ട്ടിന് എന്ന കള്ളനിലൂടെ ചെമ്പന്‍ കയ്യടി വാങ്ങിയിരുന്നു. ഇവിടെയും ആ അഭിനയം നിലനിര്‍ത്താന്‍ ചെമ്പനു സാധിക്കുന്നുണ്ട്. പക്ഷേ പൃഥ്വിരാജിനു മാത്രം കാര്യമായി ഒന്നുംചെയ്യാനില്ലാതെ പോയി. ഈ സിനിമയുടെ തിരക്കഥ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ സിനിമ ചെയ്യില്ലായിരുന്നു എന്നുറപ്പാണ്. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ.
പൗരന്, തമ്പി, മണി; ആരാണ് ഇവര്‍