Don't Miss!
- News 'തനിക്കെതിരെ ശോഭ സുരേന്ദ്രനും കെ സുധാകരനും നാല് മാധ്യമ പ്രവർത്തകരും ഗൂഢാലോചന നടത്തി'; ഇപി ജയരാജൻ
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാനം കൊട്ടട്ടും: മണിരത്‌നം വാഴ വെട്ടട്ടും — ശൈലന്റെ റിവ്യൂ
ശൈലൻ
മണിരത്നം എന്ന ബ്രാൻഡ് നെയിമിന്റെ സ്വാധീനം ഇന്ത്യൻ സിനിമയിൽ ഒരുകാലത്ത് അസാമാന്യമായ ഒന്നായിരുന്നു. വളരെ ഉത്തരവാദിത്തരഹിതമായി കൈകാര്യം ചെയ്ത് പുള്ളി തന്നെ അതിനെ കാലക്രമേണ നാനാവിധമാക്കി. മണിയുടെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെ പുതിയ സിനിമ 'വാനം കൊട്ടട്ടും' കണ്ടപ്പോൾ അതാണ് ഓർത്തത്.
ഒരു മണിരത്നം സിനിമയെന്ന് തെറ്റിദ്ധരിപ്പിക്കുംവിധമാണ് കേരളത്തിലെ വിതരണക്കാരൻ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. അത് മണിരത്നത്തിന്റെ തെറ്റല്ല. പക്ഷെ, ഈ പടത്തിൽ കഥയുടെ ക്രെഡിറ്റ് പൂർണമായും മണിരത്നത്തിന്റെ പേരിലാണ്. തിരക്കഥയുടെ പാതിയും മണിരത്നത്തിന്റേതാണ്. ഇതിന് പുറമെ നിർമാണവും. ചുരുക്കത്തിൽ ബ്രാൻഡ് നെയിം ദുരുപയോഗം ചെയ്യുക തന്നെയായിരുന്നു ലക്ഷ്യം — അണ്ണെ... ഉങ്കള്ക്കിത് തേവൈയ്‌യാ?
ചിന്നമനൂർ, തേനി മാവട്ടം എന്ന് ലൊക്കേഷൻ എഴുതിക്കാണിച്ചുകൊണ്ട് ഉഴുതുമറിച്ചിട്ട വിശാലമായ കൃഷിയിടത്തിൽ സിനിമ തുടങ്ങുന്നു. അടുത്ത സെക്കന്റിൽ വേൽസാമി എന്ന വ്യക്തി കൊലചെയ്യപ്പെടുന്നു. സഹോദരൻ ബോസ് എങ്കിറ ശരത്കുമാർ പ്രതികാരം ചെയ്ത് ജയിലിൽ പോകുന്നു. ശരത് കുമാറിന്റെ ഭാര്യ വേഷത്തിൽ രാധികയാണെന്ന കാര്യം മാത്രമേ ഈ ഘട്ടത്തിൽ എടുത്തുപറയാനുള്ളൂ.
വർത്തമാന കാലത്തിലേക്ക് എത്തുമ്പോൾ ബോസ് ജയിലിൽത്തന്നെയാണ്. മക്കൾ വിക്രം പ്രഭുവിന്റെയും ഐശ്വര്യ രാജേഷിന്റെയും പ്രായത്തിലേക്ക് വളർന്നിരിക്കുന്നു. രണ്ടുപേരും ഉത്തരവാദിത്വ ബോധമുള്ളവരാണ്. ഗംഭീരമായി ബിസിനസ് നടത്തുന്നു.
ഉമാശങ്കരി തിരിച്ചുവരുന്നു! രണ്ടാംവട്ടമാണ് ഭാഗ്യലക്ഷ്മിയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് സ്വരൂപ്
പടത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ് ഐശ്വര്യ രാജേഷാണ്. വിക്രം പ്രഭുവും ഐശ്വര്യയും തമ്മിലുള്ള സഹോദരീ സഹോദരബന്ധം നന്നായി വർക്ക്ഔട്ട് ആവുന്നുണ്ട് ചിത്രത്തിൽ. സിനിമകളിൽ പതിവായി കാണുന്ന പോലെ ആങ്ങളയ്ക്ക് രക്ഷകൻ റോളല്ല. കുങ്ഫു മാസ്റ്ററിലെ പോലെ കട്ടക്ക് കട്ടയാണ്.
അവര്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു, അത് കൊണ്ട് വിജയിച്ചു! അഭിനയ കാലത്തെ കുറിച്ച് നടി ജലജ
ബോസ് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം വീട്ടിലും നാട്ടിലും ഫിറ്റ് ആവാതെ നിൽക്കുന്ന അവസ്ഥ. തങ്ങളുടെ ഗാർഹിക / വ്യാപാര ഇടപാടുകളിൽ അപ്പൻ ഇടപെടുമ്പോൾ മക്കളുടെ മുറുമുറുക്കൽ. കൊല്ലാൻ കാത്തുനിൽക്കുന്ന വില്ലൻ. കൊലപാതകശ്രമങ്ങൾ എന്നിങ്ങനെ സ്ഥിരം ഐറ്റങ്ങളുമായി പടം മുന്നോട്ട് പോവും, ഒട്ടും അപ്രതീക്ഷിതത്വങ്ങൾ ഇല്ലാതെ — ഇതെഴുതാനാണ് മണിരത്‌നം!
പൃഥ്വിരാജിന്റെ മകളും ഒരു പാട്ടുകാരിയാണ്! അലംകൃതയുടെ ആരും കാണാത്ത വീഡിയോയുമായി പ്രാര്‍ഥന
മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന ധനശേഖരനാണ് സംവിധായകൻ. മേക്കിംഗിൽ അതിന്റെ ഒരു സ്വാധീനമുണ്ട്. ഗായകൻ സിദ് ശ്രീറാം ആദ്യമായി പാട്ടുകൾ കംപോസ് ചെയ്യുന്നു എന്നതും ബിജിഎം ചെയ്യുന്നു എന്നതും പ്രത്യേകതയാണ്. ഇതേസമയം, സ്വയം ആവർത്തിച്ചു പുള്ളി ക്ളീഷേ ആയി മാറുന്നുമുണ്ട്.
വാഴ വെട്ടട്ടും എന്ന് അടിവര
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'