Don't Miss!
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്'; ബാല്യകാലത്തെക്കുറിച്ച് എ.ആര്.റഹ്മാന്
Array
എ.ആര്. റഹ്മാന് ഒരു മുഖവുര ആവശ്യമില്ല. ഈ ലോകം മുഴുവന്‍ ആരാധകരുള്ള സംഗീതജ്ഞനാണ് അദ്ദേഹം. രണ്ട് വട്ടം ഓസ്കര് പുരസ്കാരം സ്വന്തമാക്കിയ എ.ആര്.റഹ്മാന് ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച അതുല്യപ്രതിഭയാണ്.
കരിയറില്‍ നല്ല തിരക്കുള്ള വ്യക്തിയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എ.ആര്.റഹ്മാന്. തന്റെ പുതിയ സിനിമാവിശേഷങ്ങളെല്ലാം അദ്ദേഹം ആരാധകരുമായി പങ്കിടാറുണ്ട്.
സംഗീതരംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്ത കഥകളാണ് എആര്‍ റഹ്മാനുള്ളത്. എന്നാല്‍ ചെറുപ്പത്തില്‍ അത്രയധികം കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ പടികളത്രയും ചവിട്ടിക്കയറിയത്. അടുത്തിടെ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പിതാവിന്റെ അകാലത്തിലുള്ള വിയോഗത്തെക്കുറിച്ചുമൊക്കെ അദ്ദേഹം മനസ്സുതുറന്നു സംസാരിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടമെന്നാണ് അദ്ദേഹം അക്കാലത്തെ വിശേഷിപ്പിക്കുന്നത്.
തെന്നിന്ത്യയില്‍ ഒരുകാലത്തെ പ്രശസ്ത സംഗീതസംവിധായകനായിരുന്നു ആര്.കെ.ശേഖറിന്റെ മകനാണ് എ.ആര്.റഹ്മാന്. 1976-ലായിരുന്നു ആര്.കെ.ശേഖറിന്റെ പെട്ടെന്നുള്ള വിയോഗം. അമ്മയേയും സഹോദരങ്ങളേയും പരിപാലിക്കേണ്ടതിന്റെ ചുമതലയേറ്റെടുത്ത റഹ്മാന് ചെറുപ്പം മുതല്‍ തന്നെ സംഗീതപരിപാടികള്‍ ചെയ്തു തുടങ്ങിയിരുന്നു. അച്ഛന്റെ സംഗീതോപകരണങ്ങളിലായിരുന്നു റഹ്മാന് ജീവനോപാധി കണ്ടെത്തിയത്.
എം.കെ.അര്ജ്ജുനന് മാസ്റ്റര്‍, ഇളയരാജ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം അക്കാലങ്ങളില്‍ റഹ്മാന് പ്രവര്‍ത്തിച്ചിരുന്നു.
'എന്റെ കുട്ടിക്കാലം മറ്റുള്ളവരെപ്പോലെ സാധാരണമായിരുന്നില്ല. ഞാന്‍ അല്‍പ്പം ഒറ്റപ്പെട്ടാണ് ജീവിച്ചത്. അച്ഛന്റെ ചികിത്സയ്ക്കൊപ്പം മിക്കപ്പോഴും ആശുപത്രിയിലായിരുന്നു താമസം. 11-ഓ 12-ഓ വയസ്സില്‍ ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങി.
പുറത്തു പോകാനോ മറ്റു കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാനോ എനിക്ക് സാധ്യമല്ലായിരുന്നു. പക്ഷേ, എനിക്കുവേണ്ടി മാത്രം സമയം ഉണ്ടായിരുന്നു, അത് ഞാന്‍ കൂടുതലും സംഗീതത്തിനായി ചെലവഴിച്ചു. ഒരു തരത്തില്‍ അതൊരു അനുഗ്രഹമായിത്തീരുകയും ചെയ്തു.'
അന്ന് അടയും ചക്കരയും, ഇന്ന് കീരിയും പാമ്പും! ഇപ്പോള്‍ മൈന്‍ഡ് പോലുമില്ല; താരവിവാഹങ്ങള്‍ ഇങ്ങനെ
Recommended Video
'ഞാന്‍ അച്ഛന്റെ ശവസംസ്കാരചടങ്ങുകള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഞാനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. എനിക്ക് അന്ന് കേവലം ഒമ്പത് വയസ്സ് പ്രായം മാത്രമേയുള്ളൂ. എന്റെ ജീവിതത്തില്‍നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിത്രമാണത്. ആ ഓര്‍മ്മ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്.
പക്ഷെ, അക്കാര്യം എന്നെ ജീവിതത്തില്‍ പലതും പഠിപ്പിച്ചു. എന്റെ ബാല്യകാലത്തെ ആ സംഭവങ്ങള്‍ ഒരു കുട്ടിയ്ക്ക് ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത അനുഭവങ്ങളായിരുന്നു. റഹ്മാന് പറയുന്നു.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!