Don't Miss!
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിവാഹം കഴിഞ്ഞ് മുംബൈയിലെത്തിയപ്പോഴാണ് ഭര്‍ത്താവ് അത് ചോദിക്കുന്നത്; ഗായികയായതിനെ പറ്റി വാണി ജയറാം പറഞ്ഞത്
മധുര ശബ്ദത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തെ കൈയ്യിലെടുത്ത ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എഴുപത്തിയെട്ട് വയസുകാരിയായ വാണി വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് പത്മഭൂഷന്‍ പുരസ്കാരം ലഭിച്ച വാണി ജയറാം ഒരു സന്തോഷത്തിന് പിന്നാലെ സങ്കടമായി മാറിയിരിക്കുകയാണ്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ഗായിക മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണ്. വിവാഹത്തെ കുറിച്ചും ഭര്‍ത്താവ് ജയറാമിനെ കുറിച്ചുമെല്ലാം നേരെ ചൊവ്വ എന്ന പരിപാടിയിലൂടെ ഗായിക സംസാരിച്ചിരുന്നു.
എന്റെ ജാതകത്തില്‍ എഴുതിയൊരു കാര്യമുണ്ട്. ഈ പെണ്‍കുട്ടി വളര്‍ന്ന് നല്ല ശബ്ദത്തോട് കൂടി വലിയൊരു ഗായികയായി മാറുമെന്ന് എന്റെ അച്ഛനോട് ഒരാള്‍ പ്രവചിച്ചിരുന്നു. അന്നത് കേട്ട് അച്ഛന് തമാശയാക്കി ചിരിച്ചു. സ്കൂളില്‍ സംഗീതത്തിനെല്ലാം എനിക്ക് ഫസ്റ്റ് ആയിരുന്നു. കോളേജിലെത്തിയപ്പോഴും അങ്ങനെ തന്നെ. പഠനത്തിന് ശേഷം ബാങ്കില്‍ ജോലിയ്ക്ക് കയറി. ആ സമയത്തായിരുന്നു വിവാഹം.
ചെന്നൈയില്‍ നിന്നും സിക്കന്തരബാദിലെത്തിയപ്പോഴാണ് ജയറാം സാറുമായിട്ടുള്ള വിവാഹം ഉറപ്പിക്കുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം ബോംബെയിലേക്കാണ് പോയത്. അവിടെ നിന്നും ഇത്രയും മനോഹരമായ ശബ്ദമുണ്ടായിട്ടും നീ എന്താണ് സംഗീതം പഠിക്കാത്തതെന്ന് ഭര്‍ത്താവ് ചോദിച്ചു. അങ്ങനെയാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നത്. പിന്നീട് സിനിമയിലേക്കും പാടി തുടങ്ങി. ഞാന്‍ ആദ്യമായി പാടിയ എല്ലാ ഭാഷകളിലെയും പാട്ടുകള്‍ ഹിറ്റായി. അതുപോലെ ഒത്തിരി താരങ്ങളുടെ ആദ്യ സിനിമയില്‍ പാടുകയും അവരൊക്കെ സൂപ്പര്‍താരങ്ങളായിട്ടും മാറി.
രജനികാന്തിന്റെ പടത്തില്‍ പാടിയിട്ട് എനിക്ക് ദേശീയ പുരസ്കാരം കിട്ടി. അദ്ദേഹത്തിന്റെ നൂറ് സിനിമകളോളം പാടി. ജൂഹി ചൗള, ഷബാന അസ്മി, ശ്രീദേവി, ജയ ബച്ചന്, പര്‍വീണ്‍ ബാബി, തുടങ്ങി നടിമാരുടെയൊക്കെ ആദ്യ സിനിമകളില്‍ ഞാന്‍ പാടിയിരുന്നു. അവരൊക്കെ സൂപ്പര്‍താരങ്ങളുമായി. എന്ന് കരുതി സിനിമാ താരങ്ങളെ പോലെ ഞാനൊരു സൂപ്പര്‍താരമൊന്നുമല്ലെന്നാണ് വാണി ജയറാം പറയുന്നത്. നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന പേര് മാത്രം ഈ ഫീല്‍ഡില്‍ കിട്ടിയാല്‍ മതിയെന്നേ താന്‍ ചിന്തിച്ചിട്ടുള്ളുവെന്ന് വാണി പറയുന്നു.
മലയാളത്തിനോട് പ്രത്യേകിച്ച് പ്രശ്നമൊന്നും ഇല്ല. മലയാളത്തില്‍ നിന്നും സംസ്ഥാന പുരസ്കാരം കിട്ടാത്തതില്‍ വിഷമം ഒന്നുമില്ല. അര്ജുനനന് മാസ്റ്ററെ പോലെയുള്ളവര്‍ക്ക് കിട്ടിയിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ എനിക്ക് കിട്ടിയില്ലെന്നത് ഒരു പ്രശ്നമുള്ള കാര്യമേയല്ല. പിന്നെ എന്റെ ആരാധകര്‍ക്ക് അതൊരു വിഷമമായി ഉണ്ടായേക്കുമെന്നും ഗായിക വ്യക്തമാക്കി.
എന്നോട് മാത്രം പ്രത്യേക ഇഷ്ടം കാണിച്ചവര്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ എല്ലാ സംഗീത സംവിധായകര്‍ക്കും ഒരുപോലെ ആയിരുന്നു. എനിക്ക് ലഭിച്ചതിലെല്ലാം ഞാന്‍ സന്തോഷവതിയാണ്. അങ്ങനെ പോസിറ്റീവായിട്ടേ ഞാന്‍ ചിന്തിക്കാറുള്ളുവെന്നും വാണി ജയറാം പറഞ്ഞിരുന്നു.
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ