Don't Miss!
- Lifestyle കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മനു ഒരു പ്രസ്ഥാനമാണ്, ഇത് തള്ളല്ലെന്ന് വിനീത് ശ്രീനിവാസന്‍, ആശംസകളുമായി കൈലാസ് മേനോനും
വ്യത്യസ്തമായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് മനു മഞ്ജിത്ത്. പ്രണയവും വിരഹവും തമാശപ്പാട്ടുകളുമൊക്കെയായി ഗാനരചനയില്‍ സജീവമാണ് അദ്ദേഹം. ഓം ശാന്തി ഓശാനയിലെ മന്ദാരമേ എന്ന പാട്ടിലൂടെയായിരുന്നു മനു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി സിനിമകള്‍ക്കായി പാട്ടുകളെഴുതിയ മനുവിന്‍രെ ആദ്യ കവിതാ സമാഹാരം മ്മ പുറത്തുവരികയാണ്.
വിനീത് ശ്രീനിവാസനും കൈലാസ് മേനോനുമുള്‍പ്പടെ നിരവധി പേരാണ് മനു മന്‍ജിത്തിന് ആശംസകള്‍ നേര്‍ന്നെത്തിയിട്ടുള്ളത്. തിരുവാവണി രാവും കൃപാകരി ദേവിയുമൊക്കെ പിറന്നതിനെക്കുറിച്ചായിരുന്നു വിനീത് ശ്രീനിവാസന്റെ കുറിപ്പ്. തീവണ്ടിയിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനത്തിലൂടെയാണ് കൈലാസ് മേനോനും മനുവും അടുക്കുന്നത്. പ്രിയപ്പെട്ട മനുവിന് ആശംസ അറിയിച്ചാണ് കൈലാസ് മേനോനും എത്തിയിട്ടുള്ളത്. വിനീത് ശ്രീനിവാസന്റേയും കൈലാസ് മേനോന്റേയും കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.
വിനീത് ശ്രീനിവാസന്‍റെ ആശംസ
മനു മഞ്ജിത്ത് ഒരു പ്രസ്ഥാനമാണ്.. തിരുവാവണി രാവ് എന്ന പാട്ടുണ്ടായത് മനു എഴുതിയ വരികളിൽ നിന്നാണ്.. കൃപാകരി ദേവി എന്ന പാട്ടിന്റെ വരികൾ വായിച്ച് അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുണ്ട്.. മൂകാംബികാ ദേവിയെക്കുറിച്ചു പറയേണ്ടതെല്ലാം, ഷാൻ കമ്പോസ് ചെയ്ത ട്യൂണിന് കറക്റ്റായി ചുരുങ്ങിയ വരികളിൽ മനു എഴുതിവെച്ചിട്ടുണ്ടായിരുന്നു.
തള്ളല്ല
ഞാനടക്കം പല സംവിധായകരുടെയും അവസാന നിമിഷ അത്താണിയാണ് മനു. രാവിലെ വിളിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഒരു പാട്ട് എഴുതി തരാൻ പറ്റുമോ എന്നു ചോദിച്ചാൽ, അര മണിക്കൂറിൽ വാട്ട്സാപ്പിൽ സംഭവം എത്തും (ഇത് തള്ളല്ല!!) ആ മനുവിന്റെ ആദ്യ കവിതാ സമാഹാരം പുറത്തുവരികയാണ് .. "മ്മ"
പ്രിയ കവിക്ക് ആശംസകളെന്നുമായിരുന്നു വിനീത് ശ്രീനിവാസന്‍ കുറിച്ചത്.
കൈലാസ് മേനോന്‍റെ കുറിപ്പ്
തീവണ്ടി'യിലെ 'ഒരു തീപ്പെട്ടിക്കും വേണ്ട' എന്ന പാട്ടിൽ തുടങ്ങിയ ബന്ധമാണ് മനുവുമായിട്ട്. ട്യൂൺ അയച്ചു കൊടുത്തപ്പോൾ മനുവിനോട് പറഞ്ഞിരുന്നു വല്യ പ്രത്യേകതകൾ ഉള്ള ട്യൂൺ ഒന്നുമല്ല, രസകരമായ വരികളാവണം പാട്ടിന്റെ ഹൈലൈറ്റ് എന്ന്. പൊതുവെ തമാശ പാട്ടുകൾ എഴുതുക എന്നതാണ് ഏറ്റവും ശ്രമകരമായ കാര്യം എന്ന് തോന്നിയിട്ടുണ്ട്.
മനുവിനെക്കുറിച്ച്
ഒന്ന് പിടി വിട്ടു പോയാൽ നർമ്മം മാറി 'ചളി' ആയി പോകും എന്നത് കൊണ്ടാണത്. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് വളരെ രസകരമായി മനു ആ പാട്ടെഴുതി തന്നു. അന്ന് മനുവിനോട് പറഞ്ഞിരുന്നു ഇനിയങ്ങോട്ട് നമ്മൾ ഒരുമിച്ചു ഒരുപാട് പാട്ടുകൾ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നു. ഫൈനൽസിലെ 'ചലനമേ', എടക്കാട് ബറ്റാലിയനിലെ 'ഷെഹ്നായി', 'മൂകമായി', ഇട്ടിമാണിയിലെ 'വെണ്ണിലാവ് പെയ്തലിഞ്ഞ', തുടങ്ങി വരാൻ പോകുന്ന 6 Hours'ലെ 'ഒന്നായി', കൊത്ത്'ലെ 'മഴച്ചില്ല് കൊള്ളും' എന്ന പാട്ടിൽ വരെ എത്തി നിൽക്കുന്നു മനുവുമായുള്ള ബന്ധം.
Recommended Video
കാത്തിരിക്കുന്നു
ഇത് കൂടാതെ ഈ വർഷത്തെ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ഗാനം, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള ഗാനം, തുടങ്ങി ഒട്ടനവധി പരസ്യ ചിത്രങ്ങൾ വേറെ. ഗിരീഷ് പുത്തഞ്ചേരിയുടെ കടുത്ത ആരാധകനും ശിഷ്യനുമായ മനു ഇന്ന് മലയാളത്തിലെ ഏറ്റവും versatile ആയ എഴുത്തുകാരിൽ ഒരാളാണ്. പാട്ടെഴുത്തിൽ തുടങ്ങിയ ബന്ധം നല്ലൊരു സൗഹൃദമായി മാറി, സിനിമ മേഖലയിൽ തന്നെ ഏറ്റവും അടുപ്പമുള്ളൊരാൾ എന്നതിൽ എത്തി നിൽക്കുന്നു. മനുവുന്റെ ആദ്യ കവിതാ സമാഹാരത്തിനു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. പുസ്തകം കയ്യിൽ കിട്ടാനായി കാത്തിരിക്കുന്നുവെന്നുമായിരുന്നു കൈലാസ് മേനോന്‍ കുറിച്ചത്.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍