Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ശാരദയ്ക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം
അഭിനയത്തിലെ നീണ്ട ഇടവേളയ്ക്ക് ശേഷം രാപ്പകലില്‍ മമ്മൂട്ടിയ്ക്കൊപ്പം തിരിച്ചെത്തിയ ശാരദയെ ആഹ്ളാദപൂര്‍വ്വമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരോഗ്യസ്ഥിതി അനുവദിക്കാതിരുന്നിട്ടും അവര്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട ടീച്ചറമ്മയുടെ വേഷം അഭിനയിച്ചുതീര്‍ത്തു.
അതിനിടയിലാണ് അവരുടെ ആഗ്രഹം പുറത്തുവന്നത് മലയാളത്തിലെ അതുല്യപ്രതിഭയായ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ സുരേഷ്ഗോപിയോടൊപ്പം കാശ്മീരം, ദിലീപിനൊപ്പം മഴത്തുള്ളിക്കിലുക്കം, ജയറാമുമൊത്ത് നായിക എന്നീചിത്രങ്ങളിലെല്ലാം അഭിനയിച്ചുകഴിഞ്ഞു.
ഇനി ലാലുമൊത്ത് ഒരു സിനിമ വേണം, അതാണ് പഴയകാല നായികയുടെ ഇപ്പോഴത്തെ ആഗ്രഹം. പഴയകാല നായികമാരില്‍ ഏറ്റവും ശ്രദ്ധേയമായ ഷീലയുടെ ആഗ്രഹവും ഇതായിരുന്നു. അവര്‍ സ്നേഹവീടിലൂടെ ലാലിന്റെ അമ്മയായി അഭിനയിച്ച് ആഗ്രഹപൂര്‍ത്തീകരണം നേടി.
മുന്‍പ് തകിലു കൊട്ടാമ്പുറം എന്ന ചിത്രത്തില്‍ ലാലും ഷീലയും അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് മോഹന്‍ലാല്‍ ഒരു നടന് എന്ന നിലയില്‍ ഇന്നത്തെ അവസ്ഥയിലേയ്ക്ക് വളര്‍ന്നിരുന്നില്ല.
ഇണപ്രാവുകള്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ശാരദ പിന്നെ മലയാളിയാവുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. തുലാഭാരത്തിലെ വിജയ, സ്വയംവരത്തിലെ സീത ഓര്‍മ്മയില്‍ സ്വര്‍ണ്ണതിളക്കത്തോടെ എഴുന്നുനില്ക്കുന്ന കഥാപാത്രങ്ങളാണ്. ദേശീയ അവാര്‍ഡകള്‍ നേടികൊടുത്ത ഈ രണ്ട് കഥാപാത്രങ്ങള്‍ക്കൊപ്പം ഒരുപാട് വേഷങ്ങളിലൂടെ നിറഞ്ഞുനിന്ന ശാരദ
ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്.
അടുത്തപേജില്‍
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'