Don't Miss!
- Sports സ്മൃതിയുടെ കാമുകനാണോ? തോളില്‍ കൈയിട്ട് നില്‍ക്കുന്നത് ആരാണ്? എല്ലാം അറിയാം
- Automobiles കശ്മീർ-ടു-കന്യാകുമാരി സർട്ടിഫൈഡ്! ഏഥറിനേയും ഓലയേയും സൈഡാക്കാൻ ആംപിയർ നെക്സസ് തയ്യാർ
- Finance ചാഞ്ചാട്ടത്തിന് നടുവിലും ബ്രേക്കൗട്ടുമായി 5 ഓഹരികൾ, ഏതൊക്കെയെന്ന് വിശദമായി അറിയാം
- News കേന്ദ്രമന്ത്രി പശുപതി പരാസ് രാജിവെച്ചു; ബീഹാർ എൻഡിഎയിൽ പിളർപ്പ്, ആർഎൽജെപി ഇന്ത്യ മുന്നണിയിലേക്കോ?
- Technology ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
- Lifestyle രാവിലെ എഴുന്നേറ്റയുടന്‍ ശരീരം ഇങ്ങനെയാണോ? രക്തസമ്മര്‍ദ്ദം കൂടുന്ന ലക്ഷണം
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
മുപ്പതിന്റെ നിറവില്‍ എംജി ശ്രീകുമാര്‍
പൈനായിരം രൂപ... എന്ന മിമിക്രി ഡയലോഗ് കേട്ടാല്‍ ആര്‍ക്കും മനസ്സില്‍ തെളിയുന്ന മുഖമാണ് എം ജി ശ്രീകുമാറിന്റേത്. എന്നാല്‍ ഈ കോമഡി ഡയലോഗിനും അപ്പുറത്താണ് എം ജി ശ്രീകുമാര്‍ എന്ന ഗായകന്. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നീണ്ട 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുയാണ് സംഗീതാരാധകരുടെ പ്രിയപ്പെട്ട ശ്രീക്കുട്ടന്.
മുപ്പത് വര്‍ഷങ്ങള്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങള്‍. ഇവയില്‍ മിക്കതും സൂപ്പര്‍ ഹിറ്റ്. ഗാന ഗന്ധര്‍വ്വനായ യേശുദാസ് പാടി വിരാജിച്ച മലയാളം സിനിമാരംഗത്തെ ജനപ്രിയ ഗായകനാണ് എം ജി. രണ്ട് തവണ ദേശീയ അവാര്‍ഡ്, മൂന്ന് തവണ സംസ്ഥാന അവാര്‍ഡ്, നിരവധി ടി വി അവാര്‍ഡുകള്‍ വേറെ.
മോഹന്‍ ലാലിന്റെ ശബ്ദത്തോടുള്ള സാമ്യതയാണ് എം ജി ശ്രീകുമാറിനെ ഇത്രയധികം ജനകീയനാക്കിയത് എന്ന് പറഞ്ഞാല്‍ അത്ഭുതമാകില്ല. 1988 ല്‍ ചിത്രം, അഭിമന്യു, ഏയ് ഓട്ടോ, അപ്പു, അക്കരെയക്കരെയക്കരെ, കിരീടം, യോദ്ധ, കിലുക്കം, താളവട്ടം, വടക്കുംനാഥന്, എന്നിങ്ങനെ കര്മയോദ്ധവരെ നീളുന്നു മോഹന്‍ലാലിന് വേണ്ടി എം ജി ശ്രീകുമാര്‍ പാടി ഹിറ്റാക്കിയ ഗാനങ്ങള്‍.
1984 ല്‍ പൂച്ചയ്ക്കൊരു മൂക്കുത്തി, കൂലി എന്നീ ചിത്രങ്ങളിലൂടെയാണ് എം ജി ശ്രീകുമാര്‍ സിനിമയിലെത്തുന്നത്. എം ജി രാധാകൃഷ്ണന്റെയും കെ ഓമനക്കുട്ടിയുടെയും അനുജന് എന്ന ലേബലിന് ഏറെ അപ്പുറത്തുവളര്ന്നിരിക്കുന്നു കഴിഞ്ഞ 30 കൊല്ലം കൊണ്ട് ഈ 56 കാരന്.
ഏഷ്യാനെറ്റിലെ സരിഗമ, സ്റ്റാര്‍ സിംഗര്‍ പരിപാടികളിലൂടെ ടി വി പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനാണ് എം ജി. സംഗീത ജീവിതത്തില്‍ തികച്ചും തൃപ്തനാണ് എന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നത്. ലഭിച്ച അംഗീകാരങ്ങള്‍ക്കും വിജയങ്ങള്‍ക്കും നന്ദി പറയുന്നത് ഈശ്വരനോടും അച്ഛനമ്മമാരോടും ഒപ്പം ജ്യേഷ്ഠന് എം ജി രാധാകൃഷ്ണനോടും.
പുതിയ തലമുറയിലാണ് ജനിച്ചിരുന്നതെങ്കില്‍ ഇത്രയും പാട്ടുകള്‍ പാടാന്‍ കിട്ടില്ലായിരുന്നു എന്നാണ് എം ജി ശ്രീകുമാര്‍ കരുതുന്നത്. പഴയ തലമുറക്കാരനായതുകൊണ്ട് തന്നെ ഒരു പിടി നല്ല പാട്ടുകള്‍ പാടാന്‍ പറ്റി എന്നും എം ജി കരുതുന്നു.
-
പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ; ഭാര്യ പറഞ്ഞില്ല, കുറേ വർഷം കഴിഞ്ഞാണ് അറിഞ്ഞത്
-
ആ സിനിമയുടെ പ്രൊമോഷനിൽ നിന്നും എന്നെ മാറ്റി നിർത്തി; ഇമേജായിരുന്നു പ്രശ്നം; തുറന്ന് പറഞ്ഞ് അമല പോൾ
-
'ഉടുത്തിട്ട് വാ, അല്ലെങ്കിൽ വീട്ടിൽ പോ'; ജയഭാരതിയോട് പറഞ്ഞത്, പിന്നാലെ പങ്കാളി ഹരി പോത്തന്റെ ഭീഷണി