Don't Miss!
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
തികച്ചും വ്യത്യസ്തനാണ് സലീം കുമാര്‍ എന്ന നടന്
2005ലാണ് അംഗീകാരത്തിന്റെ ആദ്യതൊപ്പി സലീംകുമാറിന് ലഭിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ചനുറങ്ങാത്തവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനെന്നനിലയില്‍. ഇന്നും വിവാദമായി പുകഞ്ഞുകൊണ്ടിരിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ അനുഭവവുമായ് ബന്ധപ്പെട്ട പ്രമേയമായിരുന്നു ബാബുജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയ അച്ഛനുറങ്ങാത്ത വീട്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനായി മികച്ച അഭിനയമായിരുന്നു ചിത്രത്തില്‍ സലീംകുമാര്‍ കാഴ്ചവെച്ചത്.
സലീംഅഹമ്മദിന്റെ സംവിധാനത്തിലിറങ്ങിയ ആദാമിന്റെ മകന് അബുവാണ് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി മികച്ച നടനുള്ള സ്റേറ്റ് അവാര്‍ഡ് സലീംകുമാറിന് നേടികൊടുത്ത ചിത്രം. മലയാളത്തില്‍ ഹാസ്യനടനായി അറിയപ്പെട്ട സലീംകുമാറിന്റെ ഈ ഭാവപകര്‍ച്ച ദേശീയ പുരസ്ക്കാരവും ആ കൈകളിലെത്തിച്ചു. ഓസ്കാര്‍ നോമിനേഷനുള്ള ആദ്യലിസ്റിലും ആദാമിന്റെ മകന് അബു ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴിതാഹാസ്യനടനുള്ള പുരസ്കാരത്തോടെ മൂന്ന് വ്യത്യസ്ത റേഞ്ചിലുള്ള അംഗീകാരം നേടുന്ന ആദ്യനടനായി സലീംകുമാര്‍ മാറിയിരിക്കയാണ്.
നടനമികവിനുള്ള ആദ്യ അംഗീകാരം നേടികൊടുത്ത സംവിധായകന് ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ തങ്കച്ചന് എന്ന കഥാപാത്രമാണ് ഹാസ്യതാരത്തിന്റെ അവാര്‍ഡിലേക്ക് സലീം കുമാറിനെ എത്തിച്ചത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു തങ്കച്ചന്, അസുഖം വിറ്റ് കാശുണ്ടാക്കി ജീവിക്കുന്ന തമാശകളുടെ വഴിയിലൂടെ മുന്നേറിയ തങ്കച്ചന് മനുഷ്യത്വത്തിന്റെ മാതൃക കൂടിയായി സിനിമയില്‍ നിറഞ്ഞു നിന്ന സലീം കുമാര്‍ ഹാസ്യതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കുന്നതിതാദ്യമായാണ്.
സലീംകുമാറിന്റെ സീരിയസ് വേഷങ്ങള്‍ വളരെ കുറച്ചേയുള്ളൂ, അതും നായകകഥാപാത്രമായിട്ടുള്ളതും. ഹാസ്യം മാത്രമല്ല സ്വഭാവനടനവും നായകനും തന്റെ കയ്യില്‍ ഭദ്രമെന്ന് തെളിയിച്ച സലീംകുമാര്‍ ഇപ്പോള്‍ തമിഴ് ചിത്രമായ ധനുഷിന്റെ മരിയാനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. നായികയുടെ വളര്‍ത്തച്ചന്റെ വേഷമാണ് സലീം കുമാറിന് ചിത്രത്തില്‍. നടി രോഹിണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും വ്യത്യസ്തമായ ക്യാരക്ടര്‍ വേഷമാണ് സലീംകുമാറിന്.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി