Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വിക്രത്തിന്റെ ദൈവത്തിരുമകന്‍ പേരുമാറ്റുന്നു
ഇതിനെത്തുടര്‍ന്ന് പ്രശ്നം ഒഴിവാക്കാനായി ചിത്രത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറക്കാന്‍. ചിത്രത്തിന്റെ പേക് ദൈവത്തിരുമകള്‍ എന്നാക്കി മാറ്റുമെന്ന് നിര്‍മ്മാതാവ് മോഹന്‍ നടരാജന് അറിയിച്ചു.
കഴിഞ്ഞദിവസം വിക്രമിന്റെ വീടിനുനേരെ തേവര് സമുദായവും ഫോര്‍വേര്‍ഡ് ബ്ളോക്ക് പാര്‍ട്ടിയും ചേര്‍ന്ന് പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. ചെന്നൈയിലെ തിരുവന്മിയൂരിലുള്ള വീടിനുനേരെയാണ് പ്രകടനം നടന്നത്.
നൂറുകണക്കിന് ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. തേവര് സമുദായത്തിന്റെ ആചാര്യനായി കണക്കാക്കപ്പെടുന്ന പശുമ്പന്‍ മുത്തുരാമലിംഗ തേവരെ അപമാനിക്കുന്നതാണ് ദൈവതിരുമകന്‍ എന്ന പേരും ചിത്രത്തിലെ കഥയുമെന്നാണ് തേവര് സമുദായം ആരോപിക്കുന്നത്.
ചിത്രത്തില്‍ മാനസികവളര്‍ച്ചയെത്താത്ത കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
ഈ കഥാപാത്രത്തെ ശ്രീകൃഷ്ണനുമായി ബന്ധിപ്പിച്ചാണ് കഥ പുരോഗമിക്കുന്നത്. ഇതാണ് തേവര് സമുദായത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധം രൂക്ഷമായതോടെ വിക്രം പൊലീസിനെ വിളിച്ചു. പൊലീസ് എത്തി പ്രകടനക്കാരെ അറസ്റ്റു ചെയ്തുനീക്കി. പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ വിക്രമിന്റെ വീടിനുനേരെ ആക്രമണം നടത്താനും ശ്രമിച്ചിരുന്നു.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൈവത്തിരുമകള്‍ ക്രമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ പിതാമകന് എന്ന ചിത്രത്തിലെ മികച്ച ഭിനയത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയിരുന്നു വിക്രം. ആ നേട്ടം പുതിയ ചിത്രത്തിലൂടെ വിക്രം ആവര്‍ത്തിക്കുമെന്നാണ് സംവിധായകന് വിജയ് പറയുന്നത്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്