Don't Miss!
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കാവല്‍ക്കാരനെ അസിന് കുഴപ്പത്തില്‍ ചാടിച്ചു
ബോളിവുഡ് ചിത്രമായ റെഡിയുടെ ഷൂട്ടിങിനായി ശ്രീലങ്കയില്‍ പോയ അസിനെതിരെ നടപടിയെടുക്കാന്‍ തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം തീരുമാനിച്ചതാണ് കാവല്ക്കാരന് വിനയായി തീര്‍ന്നിരിയ്ക്കുന്നത്. സംഘടനയിലെ പ്രമുഖനാായ രാധാ രവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തമിഴ് സിനിമയുമായി സഹകരിയ്ക്കുന്ന ആരും തന്നെ ലങ്കയിലേക്ക് ഒരുകാരണവശാലും പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അസിന് ലങ്കയിലേക്ക് പോയത്. ഇതാണ് സംഘടനയെ ചൊടിപ്പിച്ചത്.
ജൂലൈ 12ന് കാവല്‍ക്കാരന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിയ്ക്കാനിരിയ്ക്കെയാണ് പ്രശ്നം പൊന്തിവന്നിരിയ്ക്കുന്നത്. എന്തായാലും സംഭവം ഒത്തുതീര്‍പ്പാക്കുന്നതിനായി ചിത്രത്തിന്റെ നിര്‍മാതാക്കളും നടന് വിജയ്യും രംഗത്തിറങ്ങിയിട്ടുണ്ട്.
മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്ക്കാരന് ഇതാദ്യമായല്ല പ്രതിസന്ധികളെ അഭിമുഖീകരിയ്ക്കുന്നത്. നേരത്തെ സംവിധായകന് സിദ്ദിഖിനെതിരെ ബോഡിഗാര്‍ഡിന്റെ നിര്‍മാതാക്കളായ ജോണിസാഗരിക ഫിലിംസ് കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ സിദ്ദിഖ് സിനിമ തമിഴില്‍ ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു കേസ്. ഇത് നിലനില്‍ക്കെ തന്നെയാണ് പുതിയ വിവാദം പൊന്തിവന്നിരിയ്ക്കുന്നത്.