Don't Miss!
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അസിന് കരിങ്കൊടി
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പിഡികെ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. തമിഴരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയ അസിനെതിരെ പ്രതിഷേധം തുടരുമെന്ന് പിഡികെ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്നതിന് തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് അസിന് ശ്രീലങ്കയില്‍ പോയത്.
ശ്രീലങ്കയില്‍ വെച്ച് സിംഹള രാഷ്ട്രീയക്കാരുമൊത്ത് അസിന് വേദി പങ്കിട്ടുവെന്നും ലങ്കന്‍ ആര്‍മിയുടെ ഹെലികോപ്ടറില്‍ യാത്ര ചെയ്തുവെന്നും പിഡികെ വക്താക്കള്‍ ചൂണ്ടിക്കാട്ടി. എന്തായാലും പ്രതിഷേധക്കാരെയെല്ലാം ഓടിച്ചുവിട്ട് പൊലീസ് കാവലില്‍ ഷൂട്ടിങ് തടസ്സമില്ലാതെ നടന്നു.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന കാവലാനില് വിജയ് ആണ് നായകന്. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ അസിനെതിരെയുള്ള പ്രതിഷേധം സിനിമയെ ബാധിയ്ക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.