Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഇളയരാജയ്ക്ക് അഹങ്കാരവും പണത്തിനോടുള്ള ആര്‍ത്തിയും??? കോപ്പിയടിക്കും റോയല്‍റ്റിയോ???
ഇളയരാജയക്കെതിരെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്. ഇളയരാജ അത്യാഗ്രഹിയും അഹങ്കാരിയുമാണെന്നും അദ്ദേഹം.
തെന്നിന്ത്യന്‍ സംഗീത സംവിധായകന് ഇളയരാജയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ പകര്‍പ്പവകാശം ഇളയരാജ സ്വന്തമാക്കിയിരുന്നു. തന്റെ ഗാനങ്ങള്‍ തന്റെ അനുവാദമില്ലാതെ ആരും പാടാന്‍ പാടില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
തന്റെ സംഗീത ജീവിതത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന എസ്പി ബാലസുബ്രഹ്മണ്യം ഇളയരാജയുടെ ഗാനങ്ങള്‍ ആലപിച്ചതിന്റെ പേരില്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയരാജ. ഇതിന് പിന്നാലെ ഇളയരാജയ്ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഇളയരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്.
സഹോദരങ്ങളാണെങ്കിലും പരസ്പരം വിമര്‍ശിക്കുന്നതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ് ഇരുവരും. ആര്‍കെ നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗംഗൈ അമരന് അനവാശ്യ വിമര്‍ശനം ഉന്നയിക്കുകയാണെന്നാണ് ആരോപണം.
ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയാണ്. അദ്ദേഹത്തിന്റെ അഹങ്കാരമാണ് ഇത്തരം തീരുമനാങ്ങള്ക്ക് പിന്നിലെന്നും ഗംഗൈ അമരന് പറഞ്ഞു. ഇളയരാജയുടെ ആവശ്യം വളരെ ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇളയരാജ കോപ്പിയടിച്ച ഈണങ്ങള്‍ക്ക് എന്തെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോ എന്ന സംശയവും ഗംഗൈ അമരന് ചോദിച്ചു. എംഎസ് വിശ്വനാഥന്റേയും ത്യാഗരാജ കീര്‍ത്തനങ്ങളുടേയും ഈണങ്ങള്‍ ഇളയരാജ കോപ്പിയടിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇളയരാജയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന് പാട്ടുകള്‍ ആലപിച്ചതിന്റെ പേരില്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കും എതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വിദേശത്താണ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അവര്‍ ഗാനങ്ങള്‍ ആലപിച്ചത്.
എസ്പിബിയുടെ സംഗീത ജീവിതത്തിലെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ നടക്കുന്ന പരിപാടിയിലാണ് ഇളയരാജ ഗാനങ്ങള്‍ ആലപിച്ചത്. എസ്പിബിയുടെ മകന് ചരണാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചരണിനെതിരെയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
പകര്‍പ്പവകാശത്തേക്കുറിച്ച് താനധികം ബോധവാനായിരുന്നില്ലെന്നും എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും എസ്പിബി പറഞ്ഞു. ഇനിയുള്ള സംഗീത സദസുകളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ അവതരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'