Just In
- 33 min ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 55 min ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 1 hr ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 2 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പിന്നോട്ടില്ല; റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ ജില്ലയില്‍ എത്തിയതെങ്ങനെ?
നേശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ജില്ലയില്‍ വിജയ്ക്കൊപ്പമുള്ള വേഷത്തില്‍ അഭനയിക്കാന്‍ മോഹന്‍ലാല്‍ തയാറായതെങ്ങനെ? അടുത്തിടെ ഒരു അഭിമുഖത്തിലാണ് നേശന്‍ തന്നെ ഇക്കാര്യം പറഞ്ഞത്.
എം.രാജയുടെ അസോസിയേറ്റ് ആയിരുന്നു നേശന്‍. രാജയുടെ വേലായുധത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ നേശന്‍ വിജയ്#യോട് ജില്ലയുടെ കഥ പറഞ്ഞു. പിന്നീട് നോക്കാമെന്നു പറഞ്ഞ വിജയ് തുപ്പാക്കി കഴിഞ്ഞ സമയത്താണ് നേശനോട് ജില്ല ചെയ്യുന്ന കാര്യം പറഞ്ഞത്.
ഒരു വര്‍ഷം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി. പൂര്‍ണമായ തിരക്കഥ കേട്ടപ്പോള്‍ വിജയ്ക്ക് ഇഷ്ടമായി. അതില്‍ തനിക്കൊപ്പം തുല്യമായ വേഷം ആരു ചെയ്യുന്നുവെന്നു ചോദിച്ചപ്പോള്‍ നേശന്‍ വെറുതെയാണ് ലാലിന്റെ കാര്യം പറഞ്ഞത്. ലാല്‍ തനിക്കൊപ്പം അഭിനയിക്കാന്‍ തയാറാകുമോ എന്നായിരുന്നു വിജയ് നേശനോട് ചോദിച്ചത്. എങ്കില്‍ ലാല്‍ സാറിനെ വിളിച്ചുനോക്കാന്‍ വിജയ് തന്നെ പറഞ്ഞു.
അന്ന് ലാല്‍ കൊച്ചിയില്‍ ഷൂട്ടിങ്ങിലായിരുന്നു. നേശന്‍ വിളിച്ചപ്പോള്‍ ലാല്‍ വന്ന് കഥ പറയാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ നേശന്‍ കൊച്ചിയിലെത്തി. പൂര്‍ണമായ തിരക്കഥയുമായിട്ടാണ് വന്നത്. കഥ കേട്ടതും ലാല്‍ സമ്മതം മൂളി. അതോടെ രണ്ടുപേരുടെയും ഡേറ്റ് ഒത്തുകിട്ടാന്‍ കാത്തിരിപ്പായി.
മധുരയിലെ ഒരു കുടുംബത്തിന്റെ കഥയാണ് ജില്ല. അതില്‍ ശിവയായി ലാലും ശക്തിയായി വിജയ് യു അഭിനയിക്കുന്നു. കാജല്‍ അഗര്‍വാള്‍ വിജയിന്റെ നായികയും പൂര്‍ണിമ ഭാഗ്യരാജ് മോഹന്‍ലാലിന്റെ നായികയും. വിജയ് യുടെ നൃത്തവും സംഘട്ടനവും ചിത്രത്തിലുണ്ട്. തുല്യ അളവില്‍ തന്നെ ലാലിന്റെ സംഘട്ടനവും. ലാല്‍ മീശ പിരിച്ച് താടിവച്ചാണ് അഭിനയിക്കുന്നത്. വെള്ള മുണ്ടും ഷര്‍ട്ടുമാണ് വേഷം. വിജയ് പതിവു പോലെ പാന്റ്സിലും.
ചിത്രീകരണ സമയത്ത് രണ്ടുപേര്‍ക്കും മുഷിച്ചിലുണ്ടാകാതിരിക്കാനാണ് താന്‍ ഏറെ പ്രയാസപ്പെട്ടതെന്ന് നേശന്‍ പറയുന്നു. രണ്ടുപേരും ഒന്നിച്ചുള്ള സീനുകളില്‍ സംഭാഷണം പറഞ്ഞുകൊടുക്കുമ്പോള്‍ ഏറെ ശ്രദ്ധിച്ചു. എന്നാല്‍ ചിത്രീകരണം തുടങ്ങി രണ്ടു ദിവസം വിജയ് യും ലാലും കൂടുതല്‍ അടുത്തിരുന്നില്ല. എന്നാല്‍ മൂന്നാംനാള്‍ തൊട്ട് രണ്ടുപേരും വലിയ സുഹൃത്തുക്കളായി. രണ്ടുപേരുടെയും വീടുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും വിരുന്നു പോയതോടെ ആ സൗഹൃദം വളര്‍ന്നു. അത് ചിത്രീകരണത്തിന് ഏറെ സഹായിച്ചെന്ന് നേശന്‍ പറയുന്നു.
ഏതായാലും രണ്ടു സിംഹങ്ങള്‍ ഒന്നിക്കുന്നതു കാണാന്‍ ഇനി കുറച്ചു നാളുകള്‍ മാത്രം. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.