Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഏആര്‍ റഹ്മാന് ഇന്ന് പിറന്നാള്‍! സംഗീത മാന്ത്രികന് ആശംസകളോടെ സിനിമാ ലോകവും ആരാധകരും
സംഗീത മാന്ത്രികന് ഏആര്‍ റഹ്മാന്റെ 53ാം പിറന്നാള്‍ ദിനമാണിന്ന്. ഓസ്കര് അവാര്‍ഡ് നേട്ടത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ സംഗീത സംവിധായകന് ആശംസകളുമായി ആരാധകരും സിനിമാ ലോകവും എത്തിയിരുന്നു. കാല് നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ റഹ്മാന് സാധിച്ചിരുന്നു. 1992ല്‍ മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെയാണ് ഏആര്‍ റഹ്മാന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. സ്ലംഡോഗ് മില്യയണറിലെ സംഗീതത്തിന് ഓസ്കര് പുരസ്കാരത്തിനൊപ്പം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഏആര്‍ റഹ്മാന് ലഭിച്ചിരുന്നു. കൂടാതെ ഗ്രാമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. മുന്‍പ് ടൈം മാഗസിന് ലോകത്തിലെ എറ്റവും മികച്ച 10 ചലച്ചിത്ര ഗാനങ്ങളില്‍ ഒന്നായി റോജയിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിരുന്നു.
ടെലിവിഷന്‍ ചാനലുകള്‍ക്കും പരസ്യങ്ങള്‍ക്കുവേണ്ടി പശ്ചാത്തല സംഗീതം ചെയ്തുകൊണ്ടാണ് റഹ്മാന് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. സ്വതന്ത്ര സംഗീത സംവിധായകനായി പ്രവര്‍ത്തിച്ച ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ,സംസ്ഥാന പുരസ്കാരങ്ങളും റഹ്മാന് ലഭിച്ചിരുന്നു. റോജ എന്ന ചിത്രം ഏആര്‍ റഹ്മാന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ തന്നെയായിരുന്നു. ആറ് തവണ ദേശീയ പുരസ്കാരവും, 15 ഫിലിം ഫെയര്‍ പുരസ്കാരങ്ങളും ആദ്ദേഹത്തിന് ലഭിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ഏആര്‍ റഹ്മാന് പാട്ടുകള്‍ ഒരുക്കിയത്.
ആമേന്‍ എന്ന ചിത്രം ഉണ്ടായത് പഞ്ചവടിപ്പാലത്തില്‍ നിന്നും! വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്