Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ലിംഗയുടെ നഷ്ടം നികത്താന്‍ രജനികാന്ത് ഇടപെടുന്നു
ചെന്നൈ: കോടിക്കണക്കിന് രൂപ മുതല്‍മുടക്കി ലിംഗ എന്ന തമിഴ് ചിത്രം വിതരണത്തിനേറ്റെടുത്ത കമ്പനികളുടെ നഷ്ടം നികത്താന്‍ സൂപ്പര്‍താരം രജനികാന്ത് നേരിട്ട് ഇടപെടുന്നതായി റിപ്പോര്‍ട്ട്. സിനിമയുടെ വിതരണക്കാര്‍ നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയതോടെയാണ് രജനികാന്തിന്റെ ഇടപെടല്‍.
സിനിമ നഷ്ടത്തിലായ സാഹചര്യത്തില്‍ രജനികാന്ത് ഇടപെടണമെന്ന് വിതരണക്കാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം മൗനം പാലിക്കുകയായിരുന്നു. വന്‍ പ്രതീക്ഷയില്‍ തീയേറ്ററുകളിലെത്തിയ ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ നിര്‍മാതാവും സംവിധായകനും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തതാണ് ഒത്തുതീര്‍പ്പിന് വിഘാതമായത്.
8 കോടി രൂപയ്ക്ക് ട്രിച്ചി, തഞ്ചാവൂര്‍ ജില്ലകളില്‍ വിതരണാവകാശം നേടിയ കമ്പനി സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചപ്പോക്കിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലോ വല്ലുവര്‍ കോട്ടത്ത് വെച്ചോ ജനുവരി 10ന് നിരാഹാര സമരം ചെയ്യാന്‍ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
ഇത്തരമൊരു സമരം സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്ന് മനസിലാക്കിയതോടെയാണ് രജനീകാന്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറെടുക്കുന്നത്. നഷ്ടം സംഭവിച്ചതിനാല്‍ തങ്ങളുടെ പണം മടക്കി തരണമെന്നാണ് വിതരണക്കാരുടെ ആവശ്യം. നേരത്തെ കുസേലന് അടക്കമുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രജനികാന്ത് ഇത്തരത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര