Don't Miss!
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തൃഷയ്ക്ക് ഫോണ്‍ നമ്പര്‍ പാരയായി
സംഭവം ഇതാണ്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായുള്ള ചില നടപടികള്‍ ചെന്നൈ ബ്ലൂക്രോസ് സ്വീകരിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നടി തൃഷയും രംഗത്തെത്തി. തുടര്‍ന്ന് നായ്ക്കുട്ടികളെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ താന്‍ സഹായിക്കുമെന്ന് തൃഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
കൂട്ടുകാരുടേയും ചില സന്നദ്ധ പ്രവര്‍ത്തകരുടേയും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും ഇതിനൊപ്പം നല്കി. എന്നാല്‍ ഇത് തൃഷയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍ വിളി തുടങ്ങി.
തങ്ങള്‍ തെരുവ് നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നും നടിയുടെ 'സഹായം' വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവയില്‍ മിക്ക കോളുകളും. ആരാധകരോടും അവരുടെ കുടുംബാംഗങ്ങളോടും സംസാരിച്ച് നടിയുടെ കൂട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും വലഞ്ഞുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതിനെ തുടര്‍ന്ന് നടി ട്വിറ്ററിലൂടെ അത് തന്റെ ഫോണ്‍ നമ്പര്‍ അല്ലെന്ന് വ്യക്തമാക്കി.
താന്‍ നല്കിയ നമ്പറുകള്‍ മൃഗങ്ങളെ ദത്തെടുത്തു വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവരുടേതാണെന്നും അതുകൊണ്ടു തന്നെ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ താത്പര്യമുള്ളവര്‍ മാത്രമേ വിളിക്കാവൂവെന്നും നടി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. എന്നിട്ടും വിളിയ്ക്ക് യാതൊരു കുറവുമില്ല. ഇനിയും ശല്യം തുടര്‍ന്നാല്‍ പൊലീസിനെ സമീപിക്കുമെന്നാണ് നടിയുടെ മുന്നറിയിപ്പ്.
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'
-
'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!
-
അമ്മ ആദ്യം പേടിപ്പിച്ചു, പിന്നെ കാര്യമില്ലെന്ന് മനസിലായി; കുടുംബത്തിലെ ആരും ചെയ്യാത്തത് ഞാന്‍ ചെയ്തു!