Don't Miss!
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഞാനാരെയും അടിച്ചിട്ടും കയറിപിടിച്ചിട്ടുമില്ല; നടി ലക്ഷ്മി രാമകൃഷ്ണന്
മുന്നിലെത്തുന്ന പ്രശ്നങ്ങളില്‍ കൂടുതലും സ്ത്രീകളുടേതാണ്. ഉദാഹരണത്തിന് 1000 പ്രശ്നങ്ങളില്‍ വെറും 200 എണ്ണം മാത്രമാണ് പുരുഷന്മാരുടേത്
കുടുംബപ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലിട്ട് തലനാരിഴകീറി പരിശോധിക്കുന്ന ചാനല്‍ പരിപാടികളെ കുറിച്ചാണ് പല പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയെ കൈയ്യേററം ചെയ്യുന്ന വരെയെത്തി കാര്യങ്ങള്‍. തമിഴ് നടി ഖുശ്ബുവായിരുന്നു ചാനല്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയെ കൈയ്യേറ്റം ചെയ്തത്. ഇത് ഒട്ടേറെ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു.
മലയാളം ചാനലില്‍ നടി ഉര്‍വ്വശി അവതരിപ്പിച്ച പരിപാടിയും വിവാദത്തിലായിരുന്നു. ചാനല്‍ പരിപാടിയ്ക്കിടെ സംസ്കാരശൂന്യമായി പെരുമാറി എന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് നടിയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. കുടുംബ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം ഷോകള്‍ അതിവൈകാരികമായി പോവുന്നതിനെതിരെ പ്രതികരിക്കുകയാണ് അവതാരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണന്. മനോരമ ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് സംസാരിച്ചത്
സാമൂഹ്യ പ്രശ്നവും കുടുംബപ്രശ്നവും തിരിച്ചറിയണം
കുടുംബപ്രശ്നങ്ങള്‍ ചാനലുകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അവയില്‍ ബാല പീഡനം,ഗാര്‍ഹിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളായി മാറുന്നവ മാത്രം ചര്‍ച്ചക്കെടുക്കുകയാണ് വേണ്ടതെന്നുമാണ് ലക്ഷ്മി രാമകൃഷ്ണന് പറയുന്നത്. എന്താണ് കുടുംബ പ്രശ്നം എന്താണ് സാമൂഹ്യ പ്രശ്നം എന്നത് തിരിച്ചറിയണം.
അവതാരകര്‍ അതിവൈകാരികത പ്രകടിപ്പിക്കേണ്ട ആവശ്യമില്ല
അവതാരകര്‍ ഷോയില്‍ അതി വൈകാരിമായി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് ലക്ഷ്മി പറയുന്നത്. 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന ചാനല്‍ ഷോയുടെ ഭാഗമാണ് താനെന്നും ചില സമയങ്ങളില്‍ ഷോയിലെത്തുന്നവരുടെ പ്രശ്നങ്ങള്‍ നമ്മുടെ കുടുംബത്തിലെ പ്രശനങ്ങളായാണ് അനുഭവപ്പെടാറുളളതെന്നും നടി പറയുന്നു. അങ്ങനെ തോന്നുമ്പോള്‍ മാത്രമേ അവര്‍ക്ക് ആത്മാര്‍ത്ഥമായി മറുപടി കൊടുക്കാന്‍ കഴിയുകയുള്ളൂ.
ആരുടെയും കോളറില്‍ കുത്തിപിടിക്കാന്‍ പോയിട്ടില്ല
താനിതുവരെ റിയാലിറ്റി ഷോയില്‍ പ്രശനങ്ങള്‍ പരിഹരിക്കാനെത്തുന്നവരെ അടിക്കുകയോ അവരുടെ കോളറില്‍ കയറിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. തനിക്ക് ഈ പരിപാടിയുടെ അവതാരകയാവാനുള്ള യോഗ്യതയുണ്ടോ എന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.
സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രശ്നങ്ങള്‍
മുന്നിലെത്തുന്ന പ്രശ്നങ്ങളില്‍ കൂടുതലും സ്ത്രീകളുടേതാണ്. ഉദാഹരണത്തിന് 1000 എണ്ണത്തില്‍ വെറും 200 എണ്ണം മാത്രമാണ് പുരുഷന്മാരുടെ പ്രശ്നങ്ങള്‍
പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയോടെ ആളുകള്‍
തന്റെ റിയാലിറ്റി ഷോയിലെത്തിയാല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആളുകളെത്തുന്നതെന്നു ലക്ഷ്മി പറയുന്നു.
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി