Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ശരണ്യ യാത്രയായത് ആ വലിയ ആഗ്രഹം ബാക്കിയാക്കി, തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നു
മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് ശരണ്യയുടെ വിയോഗ വാർത്ത ശ്രവിച്ചത്. ഇനിയും നടിയുടെ വേർപാട് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ബ്രെയിൻ ട്യൂമറിനോട് പടപൊരുതിയ ശരണ്യ പ്രേക്ഷകരുടെ മനസ്സിൽ അതിജീവനത്തിന്റെ പ്രതീകമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരികെ എത്തുമ്പോഴായിരുന്നു കൊവിഡും ന്യൂമോണിയയും നടിയ്ക്ക് വീണ്ടും വില്ലനായത്. ട്യൂമറിനോട് പടപൊരുതി വിജയിച്ച ശരണ്യ വീണ്ടും ജീവിതത്തിലേയ്ക്ക് ശക്തമായി തിരികെ എത്തുമെന്ന് അവസാനം വരെ വിചാരിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സാരി ഉടുത്ത് അതീവ സുന്ദരിയായി തമിഴ് ബിഗ് ബോസ് താരം ഓവിയ, നടിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം
ഐശ്വര്യ റായി മകളെ വളർത്തുന്നത് റൂൾ ബുക്കിന്റെ അടിസ്ഥാനത്തിലോ, വെളിപ്പെടുത്തി താരസുന്ദരി
ഒരുപാട് ആഗ്രഹം ബാക്കിയാക്കിയാണ് ശരണ്യ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്. നടിയുടെ വാക്കുകൾ ഇന്ന് ഏറെ വേദനയോടെയാണ് മലയാളി പ്രേക്ഷകരും സുഹൃത്തുക്കളും ഓർമിക്കുന്നത്. ശരണ്യയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകാതെയാണ് നടി ചമയങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായിരിക്കുന്നത്.
മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള നമ്പറും വിലാസും നൽകി ഗൂഗിൾ, നടന്റെ ആസ്തി വിവരങ്ങളും വെളിപ്പെടുത്തി
2012 ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നത്. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. നിരവധി ചികിത്സകളും ശസ്ത്രക്രീയകളും നടത്തിയിരുന്നു. എന്നാൽ ചികിത്സയുടെ ആദ്യ ഘട്ടങ്ങളിൽ നടി സീരിയലുകളിൽ അഭിനയിച്ചിരുന്നു. അഭിനയത്തോടുള്ള അതിയായ ആഗ്രഹമായിരുന്നു ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും നടിയെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചത്. എന്നാൽ അധികം പിടിച്ച നിൽക്കാൻ ശരണ്യയ്ക്ക് കഴിഞ്ഞില്ല. മിനിസ്ക്രീനിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. എന്നാൽ നാളുകൾക്ക് ശേഷമായിരുന്നു ശരണ്യയുടെ രോഗവിവരം പ്രേക്ഷകർ അറിയുന്നത്.
തുടരെ തുടരെയുള്ള സർജറികൾ ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നു. ശരീരം തളർന്ന പോകുകയായിരുന്നു. നടി സീമ ജി നായരിലൂടെയാണ് ശരണ്യയുടെ അവസ്ഥ പ്രേക്ഷകർ അറിയുന്നത്. എന്നാൽ ചികിത്സകൾക്കൊടുവിൽ ശരണ്യ യഥാർഥ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ട്യൂമറിൽ നിന്ന് ജീവിതത്തിലേയ്ക്ക് നടന്ന് കയറി ശരണ്യ തന്റെ പുനർജന്മായിട്ടായിരുന്നു കണ്ടത്. രണ്ടാം ജന്മം പുതിയ വീട്ടിലായിരുന്നു നടി ആരംഭിച്ചത്. നല്ല മാറ്റങ്ങളായിരുന്നു ശരണ്യയിൽ കണ്ടത്.
ശരണ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഭിനയത്തിലേയ്ക്ക് മടങ്ങി വരുക എന്നത് നൽകിയ അഭിമുഖങ്ങളിലും യുട്യബ് ചാനലിലൂടേയുംനടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പഴയത് പോലെ അഭിനയത്തിൽ തിരികെ എത്താണമെന്ന് അതിയായ ആഗ്രഹവും ശരണ്യയ്ക്ക് ഉണ്ടായിരുന്നു.അത് വാക്കുകളിലും വ്യക്തമായിരുന്നു ശരണ്യയുടെ വിയോഗ വാർത്ത പുറത്ത് വന്നതോടെ ആ വീഡിയോ സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.ഏറെ വേദനയോടെയാണ് നടിയുടെ ആ വാക്കുകൾ ഇന്ന് പ്രേക്ഷകർ കേൾക്കുന്നത്. Citylights- Saranya's Vlog എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
കഴിഞ്ഞ മേയ് 23 നാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.നടിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്റർ ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ജൂൺ10ന് കൊവിഡ് നെഗറ്റിവ് ആയി . തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേയ്ക്ക് കൊണ്ടു വന്നിരുന്നു. എന്നാൽ അന്ന് തന്നെ വീണ്ടും പനി കൂടുകയും വീണ്ടും ഐസിയുവിലേയ്ക്ക് മാറ്റുകയും ചെയ്തു. പ്രിയപ്പെട്ട താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി