Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഉള്ളടക്കത്തെക്കുറിച്ച് കുട്ടികള്‍ക്കറിയില്ല, ചാനല്‍ പരിപാടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം!
കുട്ടികളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് വിവിധ ചാനലുകളിലായി പ്രേക്ഷേപണം ചെയ്യുന്നത്. കുട്ടികളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനായി മാതാപിതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഓഡീഷന് സെന്ററുകളില്‍ കാണാനാവുന്നത്. പരിപാടിയുടെ നിലവാരത്തെക്കുറിച്ചോ അത് കുട്ടികളെ ഏത് തരത്തില്‍ ബാധിക്കുന്നുവെന്നതിനെക്കുറിച്ചോ പലരും ബോധവാന്മാരല്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ഇത്തരത്തില്‍ വിവിധ ചാനലുകളില്‍ പ്രേക്ഷപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രേക്ഷകരുള്‍പ്പടെ നിരവധി പേര് രംഗത്തുവന്നിരുന്നു.
ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!
കുട്ടികളുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയ്ക്കിടയില്‍ വിധികര്‍ത്താവ് മത്സാര്‍ത്ഥിയെ ആലിംഗനം ചെയ്ത സംഭവം അടുത്തിടെ വന്‍വിവാദമായിരുന്നു. സംഭവത്തില്‍ ദേശീയ ബാലവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മലയാള ചാനലുകളില്‍ പ്രേക്ഷപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ച് പലരും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. മുന്‍പ് കലാതിലകം അല്ലെങ്കില്‍ കാലപ്രതിഭ എന്നുപറഞ്ഞായിരുന്നു കലാകാരന്മാരെ പരിചയപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വിവിധ റിയാലിറ്റി ഷോകളുടെ പേരിലാണ് പലരും മക്കളെ പരിചയപ്പെടുത്തുന്നതെന്ന് അവതാരകയായ രേഖ മേനോന് പറയുന്നു. മക്കളുടെ മുഖം ചാനലുകളില്‍ കാണിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന മാതാപിതാക്കള്‍ പലപ്പോഴും പരിപാടിയുടെ ഫോര്‍മാറ്റിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും അവര്‍ പറയുന്നു.
ഡബ്സ്മാഷും മറ്റും അവതരിപ്പിക്കുമ്പോള്‍ മോശം ഭാഗം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കാറില്ല. അത്തരത്തിലുള്ള ഭാഗങ്ങള്‍ നേരത്തെ തന്നെ മാറ്റാറുണ്ടെന്നാണ് കട്ടുറുമ്പ് പരിപാടിയുടെ സംവിധായകന് പറയുന്നത്. എല്ലാ എപ്പിസോഡിലും നല്ല സന്ദേശവുമായെത്താനാണ് ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എടീ പോടി തുടങ്ങിയ പ്രയോഗങ്ങള്‍ മാറ്റാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്ന് പരിപാടിയുടെ അവതാരക കൂടിയായ പേളി മാണി പറയുന്നു. പരിപാടി അവതരിപ്പിക്കുന്നതിന് മുന്‍പ് താന്‍ സ്ക്രിപ്റ്റ് കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്നും പേളി വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ കാണാന്‍ കുട്ടികളെ പോത്സാഹിപ്പിക്കാറില്ലെന്നാണ് മിക്ക രക്ഷിതാക്കളും പറയുന്നത്. ടെലിവിഷന്‍ ചാനലുകളിലെ ഉള്ളടക്കത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി സെന്‍സര്‍ഷിപ്പ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും പ്രേക്ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?