Just In
- 37 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- News
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 19 മരണങ്ങൾ കൂടി
- Sports
IPL 2021: ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്നെസെന്ത്? ഇപ്പോഴും അതു തന്നെ!- ചോപ്ര പറയുന്നു
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആണ്‍കുട്ടിയായി അഭിനയം തുടങ്ങി; വാശി കൊണ്ട് എത്തിച്ചത് സംവിധാനത്തിലേക്കും, ചക്കപ്പഴത്തിലെ പൈങ്കിളി പറയുന്നു
ഫളാവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലൂടെ ജനപ്രീതി നേടിയ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന വേഷത്തിലൂടെ കുറഞ്ഞ കാലത്തിനുള്ളില്‍ കൈയടി വാ്ങ്ങിയെടുത്ത നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പൈങ്കിളിയായി വന്നപ്പോഴാണ് മലയാളികള്‍ ശ്രദ്ധിച്ചതെങ്കിലും അതിന് മുന്‍പേ ശ്രുതി സിനിമാ ലോകത്തുണ്ട്.
തുടക്കം ആണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിച്ച് കൊണ്ടാണ്. മൂന്ന് സിനിമകളില്‍ ഡബ്ബ് ചെയ്തും സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ചും സംവിധാനം ചെയ്തുമൊക്കെ കഴിവ് തെളിയിച്ച താരമാണ് ശ്രുതി. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെയാണ് ഇതുവരെ പുറംലോകം അറിയാത്ത തന്റെ കരിയറിനെ കുറിച്ച് ശ്രുതി പറഞ്ഞത്.

എന്റെ ഒരു വലിയച്ഛന് പ്രൊഡക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. അദ്ദേഹത്തിനൊപ്പം ഉണ്ണിക്കുട്ടന് എന്ന സിറ്റുവേഷന് കോമഡി പരമ്പരയുടെ ഷൂട്ടിങ് കാണാന്‍ പോയപ്പോഴാണ് അഭിനയിക്കാനുള്ള അവസരം എനിക്ക് കിട്ടുന്നത്. അവിടെ ചെന്നപ്പോള്‍ ഉണ്ണിക്കുട്ടന്റെ ചേച്ചിയായി അഭിനയിക്കാന്‍ ചാന്‍സ് കിട്ടി. പക്ഷേ ഉണ്ണിക്കുട്ടനാവാന് വന്ന കുട്ടിയ്ക്ക് സഭാകമ്പം കാരണം അഭിനയിക്കാന്‍ പറ്റാതെ വന്നു. യാദൃശ്ചികമായി ആ വേഷം എനിക്ക് ലഭിച്ചു. അങ്ങനെ മുടിയൊക്കെ വെട്ടി ആണ്‍കുട്ടിയായി ഞാനതില്‍ അഭിനയിച്ചു.

അഗസ്റ്റിന് അങ്കിളാണ് ഉണ്ണിക്കുട്ടന്റെ അച്ഛനായി അഭിനയിച്ചത്. അദ്ദേഹം തന്നെയാണ് എന്നെ മാനസപുത്രി സീരിയലിലേക്ക് നിര്‍ദ്ദേശിക്കുന്നത്. ആ പരമ്പരയില്‍ സംഗീത മോഹന്റെ മകനായി വീണ്ടും ആണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിച്ചു. പിന്നാലെ നിരവധി പരമ്പരകളില്‍ ചെറുതും വലുതുമായ റോളുകള്‍ ലഭിച്ചിരുന്നു. ആ സമയത്ത് മൂന്ന് സിനിമകളില്‍ കുട്ടികള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം ആല്‍ബത്തിലൊക്കെ അഭിനയിച്ചു.

ആറ് വര്‍ഷത്തോളമായി അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലായിരുന്നു. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം എന്നെ തേടി വരികയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലെ എന്റെ ഫോട്ടോസ് കണ്ടിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെടുന്നതെന്നും ശ്രുതി പറയുന്നു.

അഭിനയം, ഡബ്ബിങ്ങിന് പുറമേ സംവിധായിക കൂടിയാണ് ശ്രുതി രജനികാന്ത്. നാല് ഹ്രസ്വചിത്രങ്ങളാണ് ശ്രുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്. ആദ്യത്തെ ചിത്രമായ 'പക' പൂര്‍ണ പരാജയമായിരുന്നു. കണ്ണൂരില്‍ ഫിലിം ഫെസ്റ്റ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പെട്ടെന്ന് ഒരുക്കിയതായിരുന്നു. പിന്നീട് ഹ്രസ്വചിത്ര സംവിധാനം ഗൗരവ്വത്തോടെ സമീപിക്കണമെന്ന വാശി തോന്നി. ആ വാശിയില്‍ നിന്നാണ് വാരിയെല്ല് എന്ന ചിത്രം പിറക്കുന്നത്. സ്ക്രീപ്റ്റ് എഴുതിയ ശേഷം എന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തു. അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ കണ്ണൂരില്‍ പോയി സീറോ ബജറ്റില്‍ അതൊരുക്കി. അടുത്ത വര്‍ഷം അതേ ഫിലിം ഫെസ്റ്റിവലില്‍ സബ്മിറ്റ് ചെയ്ത് ഒന്നാം സമ്മാനം നേടിയെടുത്തു.