Don't Miss!
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
രാജ് കുമാറിന്റെ വിഗ്ഗ് രക്ഷിക്കാന്‍ ഉരുകിയിരുന്ന ശര്‍മിള ടാഗോര്‍; ആ കഥ പറഞ്ഞ് താരം
ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ശര്‍മിള ടാഗോര്‍. ഇന്ത്യന്‍ സിനിമ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്. ശര്‍മിളയുടെ 77-ാം ജന്മദിനമായിരുന്നു ഇന്നലെ. മകളും നടിയുമായ സോഹ അലി ഖാന് ശര്‍മിളയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കൊച്ചുമക്കളായ ഇബ്രാഹിം അലി ഖാനും ഇനായ നൗമി കേമുവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. നടന് സെയ്ഫ് അലി ഖാനും ശര്‍മിളയുടെ മകനാണ്.
പുത്തൻ ഹെയർസ്റ്റൈലിൽ റിമ കല്ലിങ്കൽ; മേക്കോവർ ചിത്രങ്ങൾ കാണാം
ബോളിവുഡിലെ സൂപ്പര്‍നായികയായിരുന്ന ശര്‍മിള ഒരുപാട് സൂപ്പര്‍താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. കാലത്തിന് മുമ്പേ സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ട ശര്‍മിള പല നടപ്പുരീതികളും തിരുത്തിയ താരം കൂടിയാണ്. രാജ് കുമാറിനൊപ്പവും ശര്‍മിള അഭിനയിച്ചിട്ടുണ്ട്. രാജ് കുമാറുമായി ബന്ധപ്പെട്ട രസകരമായൊരു കഥ ഒരിക്കല്‍ ശര്‍മിള പങ്കുവച്ചിരുന്നു. ആ കഥ ഇവിടെ വായിക്കാം വിശദമായി തന്നെ.
വഖ്ത്, ഏക് സേ ബഡ്ക്കര്‍ ഏക് തുടങ്ങി നിരവധി സിനിമകളില്‍ ശര്‍മിളയും രാജ് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വഖ്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമുണ്ടാകുന്നത്. ചിത്രത്തില്‍ സുനില്‍ ദത്തും ബല്‍രാജ് സാഹ്നിയും ശശി കപൂറും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ രാജ് കുമാറിന്റെ വിഗ് പറന്നു പോകുമോ എന്ന ഭയം കാരണം കാറിന്റെ വിന്‍ഡോ തുറന്നിടാതെ, എസിയില്ലാതെ അകത്തിരിക്കേണ്ടി വന്ന കഥയാണ് ശര്‍മിള ഒരിക്കല്‍ ടെലഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
'ഞാന്‍ നെനിതാലിലേക്ക് പോവുകയായിരുന്നു. രാജ് കുമാറിനൊപ്പമായിരുന്നു. അദ്ദേഹം വിഗ്ഗ് ധരിച്ചിരുന്നു. അതിനാല്‍ കര്‍ച്ചീഫ് കെട്ടിയിരുന്നു കഴുത്തിന് ചുറ്റുമായി. അതിനാല്‍ വണ്ടിയുടെ വിന്‍ഡോ തുറക്കാന്‍ പറ്റുമായിരുന്നില്ല. അന്നത്തെ കാലത്ത് വണ്ടിയില്‍ എസിയുണ്ടായിരുന്നില്ല്. അദ്ദേഹത്തിന്റെ മുടിയും വിഗ് പറന്നു പോകുമോ എന്ന പേടിയും കാരണം എനിക്ക് ആ ചൂട് മൊത്തം സഹിക്കേണ്ടി വന്നു'' എന്നായിരുന്നു ശര്‍മിള ടാഗോര്‍ പറഞ്ഞത്. അതേസമയം മറ്റൊരു രസകമരായ സംഭവും ഈ ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിട്ടുണ്ട്. അതേക്കുറിച്ചും ഇതിഹാസ താരം മനസ് തുറന്നിരുന്നു.
''എനിക്ക് കാര്‍ ഓടിക്കേണ്ട രംഗമുണ്ടായിരുന്നു. പക്ഷെ എനിക്ക് കാര്‍ ഓടിക്കാന്‍ അറിയില്ലായിരുന്നു. അതിനാല്‍ എനിക്ക് ആ ഷോട്ടുകളില്‍ അറിയുന്നത് പോലെ അഭിനയിക്കേണ്ടി വന്നിരുന്നു. അതിന്റെ കാര്യത്തില്‍ ശശിയ്ക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. നിനക്കറിയാലോ എനിക്ക് മൂന്ന് കുട്ടികളുണ്ടെന്ന് ശശി പറയുമായിരുന്നു'' എന്നായിരുന്നു ആ സംഭവത്തെക്കുറിച്ച് ശര്‍മിള പറഞ്ഞത്.
Recommended Video
ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരമായ ശര്‍മിള ടാഗോര്‍ ഹിന്ദിയിലും ബംഗാളിയിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ പുരസ്കാരവും ഒരു ഫിലിം ഫെയര്‍ പുരസ്കാരവും നേടിയിട്ടുണ്ട് ശര്‍മിള. രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ച വ്യക്തിയാണ് ശര്‍മിള ടാഗോര്‍. പതിനാലാം വയസില്‍ സത്യജിത് റേയുടെ ദ വേള്‍ഡ് ഓഫ് അപുവിലൂടെയായിരുന്നു അരങ്ങേറ്റം. റേയൊടാപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് ബോളിവുഡിലെത്തുന്നത്. കശ്മീര്‍ കി കലിയായിരുന്നു ആദ്യത്തെ ഹിന്ദി ചിത്രം. ക്രിക്കറ്റ് ഇതിഹാസമായ മന്‍സൂര്‍ അലി ഖാന് പട്ടൗഡിയെയാണ് ശര്‍മിള വിവാഹം കഴിച്ചത്. സോഹയും സെയ്ഫും സബയുമാണ് ദമ്പതികളുടെ മക്കള്‍. 2010 ല്‍ പുറത്തിറങ്ങിയ ബ്രേക്ക് കേ ബാത്ത് ആണ് അവസാനം അഭിനയിച്ച സിനിമ. പിന്നീട് അഭിനയത്തില്‍ നിന്നും വിരമിക്കുകയായിരുന്നു.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി