Don't Miss!
- News ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു; ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു
- Sports IPL 2024: സ്ട്രൈക്ക് റേറ്റ് 120, 20 ബോളില്‍ 24! മുംബൈ ജയിക്കില്ലെന്നു ഹാര്‍ദിക് ഉറപ്പിച്ചു? ഇതെന്ത് ബാറ്റിങ്
- Lifestyle ഈ ബ്രേക്ക്ഫാസ്റ്റുകള്‍ ഒരു കാരണവശാലും വേണ്ട
- Automobiles ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ താരമായി മാറിയ നടനാണ് അലൻസിയർ. നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം ശ്രദ്ധയാ വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു.
1998 ൽ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ ആയിരുന്നു. ശേഷം നിരവധി അവസരങ്ങളാണ് നടനെ തേടി എത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇപ്പോൾ ചതുരം, അപ്പൻ എന്നാ സിനിമകളിലൂടെ ഏറെ പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ് അലൻസിയർ. അതേസമയം, പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള നടനാണ് അലൻസിയർ.
താരസംഘടനയായ എഎംഎംഎ പ്രഡിഡന്റ മോഹൻലാലിനെതിരെ പൊതുവേദിയിൽ പ്രതിഷേധിച്ചിരുന്നു അലൻസിയർ. മോഹൻലാൽ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പ്രസംഗിക്കവേ സദസിൽ നിന്ന് കൈത്തോക്കിലൂടെ വെടിവെക്കുന്നതായി ആംഗ്യം കാണിച്ചാണ് നടൻ വിവാദത്തിൽ പെട്ടത്.
എന്നാൽ അത് തമാശയ്ക്ക് ചെയ്തത് ആണെന്നും മോഹൻലാലിന് സങ്കടം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞും അലൻസിയർ രംഗത്ത് എത്തിയിരുന്നു. പുരസ്‌കാര സമർപ്പണ ചടങ്ങിലേക്ക് മോഹൻലാലിനെ വിളിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ആയിരുന്നു അലൻസിയറുടെ ആംഗ്യം.
ഇതേതുടർന്ന് താര സംഘടന അലൻസിയറുടെ വിശദീകരണം തേടിയിരുന്നു.പിന്നാലെ താൻ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചിരുന്നെന്നും അതറിഞ്ഞ് മമ്മൂട്ടി വിളിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും പറയുകയാണ് അലൻസിയർ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
'തോളിൽ കയ്യിട്ട് നടക്കുന്ന മഹാനടനാണ് അദ്ദേഹം. അവിടെ മുന്നിൽ ഇരുന്ന് മുള്ളാൻ മുട്ടിയപ്പോൾ വളരെ സ്നേഹത്തോടെ കാണിച്ച ആംഗ്യമായിരുന്നു അത്. അതിന് പല വ്യാഖാനങ്ങളും വന്നു. സ്റ്റേജിൽ കയറിയപ്പോൾ മുഖ്യമന്ത്രിയൊക്കെ ചോദിച്ചു. കാര്യം പറഞ്ഞു. അടുത്ത് നിന്ന് ലാലേട്ടനും കേട്ടു. ഇറങ്ങാൻ നേരം ഞാൻ സുഖമല്ലേ എന്ന് ചോദിച്ചാണ് ഇറങ്ങിയത്,'
'പിറ്റേന്ന് ഇത് വലിയ വാർത്തയായി. എനിക്ക് അമ്മയിൽ നിന്ന് വിശദീകരണം ചോദിച്ച് കത്ത് വന്നു. അങ്ങനെ നിൽക്കുമ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നെ വിളിക്കുന്നത്. അടുത്ത പടത്തിന്റെ അഡ്വാൻസ് നൽകാൻ വേണ്ടി. അപ്പോൾ ഞാൻ സിനിമാഭിനയം നിർത്തിയെന്ന് പറഞ്ഞു. ഇങ്ങനെ ടെൻഷൻ അടിക്കുന്ന എന്തിനാണെന്ന് ചോദിച്ചപ്പോൾ കത്തിന്റെ കാര്യം പറഞ്ഞു,'
'ഞാൻ എല്ലാവർക്കും അഡ്വാൻസ് തിരിച്ചു കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞില്ല എന്റെ ഇളയ മകൻ എനിക്ക് ഫോൺ കൊണ്ടുവന്ന് തന്നു. മമ്മൂക്ക ആയിരുന്നു. താൻ എന്ത് വിഡ്ഢിത്തമാണ് കാണിക്കാൻ പോകുന്നത്. എന്താണ് അഡ്വാൻസ് തിരിച്ചു കൊടുക്കാൻ പോകുന്നത് എന്നൊക്കെ ചോദിച്ചു. ബാദുഷ മമ്മൂക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു,'
'എന്തിനാണ് എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു അമ്മ വിശദീകരണം ചോദിച്ചു. അതിന് താനെന്താ ചെയ്തത് എന്ന് ചോദിച്ചു. ഞാൻ സംഭവിച്ചത് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. താൻ മൂക്കിൽ വിരൽ വെച്ചാലും ചെവിയിൽ വെച്ചാലും പ്രതിഷേധമാകും. ആളുകൾ തെറ്റിദ്ധരിക്കും. കാരണം അതിനുള്ളത് താൻ ചെയ്ത് വെച്ചിട്ടുണ്ട് എന്നാണ്. ആവശ്യമില്ലാത്ത പണി കാണിക്കരുതെന്നും പറഞ്ഞു,' അലൻസിയർ പറഞ്ഞു.
സംഭവത്തിന്റെ പിറ്റേന്ന് താൻ മോഹൻലാലിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അലൻസിയർ പറയുന്നുണ്ട്.
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
-
'ലാലേട്ടൻ ഗബ്രിയോട് ഇത് നിർബന്ധമായും ചോദിക്കണം'; മോഹൻലാൽ റോക്കിയോട് പറഞ്ഞത് ചർച്ചയാക്കി ഗബ്രിയും ജാസ്മിനും!