Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
റഹ്മാന്റെ താരപദവി മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനൊപ്പമായിട്ടും പിന്നിലായി പോയി; കാരണമെന്താണെന്ന് പറഞ്ഞ് താരം
ഒരു കാലത്ത് റഹ്മാന് ഇല്ലാത്ത സിനിമകളില്ലായിരുന്നു. അത്രത്തോളം സൂപ്പര്‍താര പദവി സ്വന്തമാക്കാനും നടന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പ്രത്യേകിച്ച് മലയാള സിനിമയില്‍ നിന്നും റഹ്മാന് അപ്രതീക്ഷിതമായി. തമിഴിലേക്കും തെലുങ്കിലുമൊക്കെ പോയെങ്കിലും സൂപ്പര്‍താര പദവിയില്‍ നിന്നും ഏറെ പിന്നിലേക്കായിരുന്നു റഹ്മാന്റെ യാത്ര.
ഇന്നത്തെ താരരാജാക്കന്മാര്ക്കൊപ്പം നിന്ന റഹ്മാന് പിന്നിലേക്ക് പോയത് എങ്ങനെയാണന്ന് ചോദിച്ചാല്‍ കൈയ്യിലിരിപ്പ് കൊണ്ടാണെന്നാണ് താരം പറയുന്നത്. അന്ന് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ എടുത്ത് ചാടി നടന്നതാണ് സൂപ്പര്‍താരമെന്ന നിലയിലേക്ക് വളരുന്നതില്‍ നിന്നും തന്നെ പിന്നോട്ട് വലിച്ചതെന്നാണ് റഹ്മാനിപ്പോള്‍ പറയുന്നത്.
1983 ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന് മലയാളത്തില്‍ അഭിനയിക്കുന്നത്. നടനെന്ന നിലയില്‍ റഹ്മാന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ആ ചിത്രം. പിന്നീട് കൈനിറയെ സിനിമകള്‍ കിട്ടി തുടങ്ങി. നായകനായും വില്ലനായിട്ടുമൊക്കെ ഇതിനിടയില്‍ അഭിനയിച്ചു. പക്ഷേ പ്ലാനിങ് കുറവായത് കാരണം ജീവിതത്തില്‍ പരാജയം നേരിടേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. കാന്‍ മീഡിയ ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയായിരുന്നു നടന്.
'എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ നടന്മാരെ എടുത്ത് നോക്കിയാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന് എന്നിങ്ങനെ മൂന്ന് ചോയിസ് ആയിരുന്നു. അവരൊക്കെ വലിയ സ്റ്റാര്‍ഡത്തിലേക്ക് പോയി. അന്നത്തെ തലമുറ റഹ്മാനും അതേ സ്റ്റാര്‍ഡം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടാവാത്തതിന്റെ കാരണമെന്താണെന്നാണ് അവതാരകന് റഹ്മാനോട് ചോദിച്ചത്'.
'എന്റെ കൈയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാണെന്നാണ് റഹ്മാന്റെ മറുപടി. എന്റെ പിആര്‍ വര്‍ക്ക് വളരെ മോശമായിരുന്നു. ഞാന്‍ സീരിയസ് ആയിരുന്നില്ല. കരിയറില്‍ ഒട്ടും ഫോക്കസ് ചെയ്തതുമില്ല. മലയാളത്തില്‍ സൂപ്പറായി നില്ക്കുന്ന സമയത്താണ് തമിഴിലേക്ക് പോവുന്നത്. അവിടുന്ന് തെലുങ്കിലേക്ക് പോയി. എവിടെയും ഞാന്‍ ഉറച്ച് നിന്നില്ല. ആരെങ്കിലും നല്ലൊരു വേഷവുമായി വന്നാല്‍ ഞാന്‍ അങ്ങോട്ട് പോവും. കരിയര്‍ ഒട്ടും പ്ലാന്‍ ചെയ്തിരുന്നില്ല'.
'എന്റെ തുടക്കം തന്നെ അങ്ങനെയായിരുന്നു. സിനിമ ഒരു പ്രൊഫഷന് ആക്കണമെന്നോ, കാശ് ഉണ്ടാക്കണമെന്നോ ഓര്‍ത്ത് വന്നതല്ല. അതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ പരാജയം അനുഭവിച്ചിട്ടില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് ജീവിതത്തിലെ ജയപരാജയങ്ങള്‍ അറിഞ്ഞ് തുടങ്ങിയതെന്നാണ് റഹ്മാന് പറയുന്നത്. അതുവരെ ഉണ്ടായിരുന്ന കാലത്ത് എന്റെ വേര് ഞാന്‍ ഉറപ്പിച്ചിരുന്നില്ല'.
'സിനിമ ആര്‍ട്ടാണ്, കലയാണ് എന്നൊക്കെ പറഞ്ഞാലും എല്ലാത്തിനുമുപരി ഇതെല്ലാം ഒരു ബിസിനസാണ്. നമ്മളതിനെ ഒരു ബിസിനസായി കണ്ടാലേ സ്റ്റാര്‍ഡത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളു. ഒരു പടം ചെയ്തതിന് ശേഷം അടുത്തത് ഏതാണെന്നും ആരുടെ കൂടെ ചെയ്യണം എന്നുമൊക്കെ പ്ലാനിങ് വേണം. എനിക്ക് അതൊന്നുമില്ലായിരുന്നു. ആരെങ്കിലും വന്നാല്‍ പടം ചെയ്യും. അത് കഴിഞ്ഞാല്‍ ടാറ്റ, ബൈ ബൈ പറഞ്ഞ് പോരുകയും ചെയ്യും'.
'സിനിമകള്‍ കഴിഞ്ഞാല്‍ ഞാനെന്റെ പാട് നോക്കി പോവും. ആരുമായിട്ടും ഒരു കണക്ഷനും ഉണ്ടാക്കി വെക്കാറില്ലായിരുന്നു. അന്ന് എന്റെ സമയം നല്ലതായിരുന്നത് കൊണ്ട് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ടായിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മനസിലാവുന്നത്. ഇന്ന് പിള്ളേരൊക്കെ എല്ലാം പ്ലാന്‍ ചെയ്ത് കൃത്യമായിട്ടാണ് പോകുന്നത്. അന്ന് എല്ലാവരും അങ്ങനെയായിരുന്നില്ലെന്ന് വേണം പറയാനെന്ന്' റഹ്മാന് പറയുന്നു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍