Don't Miss!
- News 'ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർത്തവർക്കെതിരെ ഉറപ്പായും നടപടി,ഇത് എന്റെ ഗ്യാരണ്ടി'; രാഹുൽ ഗാന്ധി
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ആലോചിച്ചു, പക്ഷെ വേണ്ടെന്ന് വെച്ചു; കാരണമിതാണ്: മെക്കാർട്ടിൻ പറയുന്നു
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നവയാണ് സിനിമയിലെ രംഗങ്ങൾ. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് ഇവർ ആയിരുന്നു.
ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഇവരുടെ പ്രകടനത്തിന്റെ മികവിലാണ് ഗംഭീര ഹിറ്റായി മാറിയത്. മനോഹരമായൊരു കഥയും ചിത്രത്തിനുണ്ടായിരുന്നു. ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും സിനിമാ ജീവിതത്തിൽ നാഴികകല്ലായ ചിത്രം കൂടിയായിരുന്നു പഞ്ചാബി ഹൗസ്. 200 ദിവസത്തോളം തിയേറ്ററിൽ ഹൗസ് ഫുള്ളായി പ്രദർശനം നടത്തിയ ചിത്രമാണ് ഇത്.
ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗം ആലോചിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകരിൽ ഒരാളായ മെക്കാർട്ടിൻ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ ആലോചിച്ച ശേഷം അത് വേണ്ടെന്ന് വെക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ മോഹൻലാലിനെ വെച്ച് ചെയ്ത ഹിറ്റ് ചിത്രമായ ഹലോയും മമ്മൂട്ടിയെ വെച്ച് ചെയ്ത മായാവിയും ചേർത്ത് ഒരു സിനിമ ആലോചിച്ചിരുന്നെന്നും അതും ഉപേക്ഷിക്കുകയാണ് ഉണ്ടായതെന്നും മെക്കാർട്ടിൻ വെളിപ്പെടുത്തി. മെക്കാർട്ടിന്റെ വാക്കുകൾ ഇങ്ങനെ.
'ചൈന ടൗണിന്റെ പരാജയത്തിന് ശേഷം പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം ഞങ്ങൾ ആലോചിച്ചതാണ്. എന്നാൽ ഞാൻ പിന്നീടാവാം എന്നു ഞാൻ പറഞ്ഞു. രണ്ടാംഭാഗം ഏറ്റില്ലെങ്കിൽ പഞ്ചാബി ഹൗസിന് ചീത്ത പേരാകും. അത് മാത്രമല്ല, അന്നുണ്ടായിരുന്ന താരങ്ങളിൽ ചിലർ മരിച്ചു പോയി. കൊച്ചിൻ ഹനീഫിക്കയായിരുന്നു അതിലെ മെയിൻ. ഹരിശ്രീ അശോകനും ഇന്ദ്രൻസിനും അന്നത്തെ ഇമേജല്ല ഇപ്പോഴുള്ളത്. അതുകൊണ്ടാണ് അത് ചെയ്യാതിരുന്നത്. വേണമെങ്കിൽ അതുപോലെ മറ്റൊരു കഥ ആലോചിക്കാം എന്നല്ലാതെ രണ്ടാംഭാഗം ആവശ്യമില്ല,' അദ്ദേഹം പറഞ്ഞു.
'പിന്നീട് 'ഹലോ മായാവി' എന്നൊരു സിനിമയും ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. ഹലോയിലെ ലാലേട്ടനും മായാവിയിലെ മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ. അഭിനയിക്കാമെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു. സിനിമ ചെയ്യാൻ നിർമ്മാതാക്കളെയും കിട്ടി. പക്ഷെ ഇടയ്ക്കുവെച്ച് ഞങ്ങൾ തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആ സിനിമ വലിയൊരു ബാദ്ധ്യത ആയേക്കും എന്ന തിരിച്ചറിവായിരുന്നു കാരണം,' മെക്കാർട്ടിൻ പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോംബോ ആയ റാഫി - മെക്കാർട്ടിൻ പത്തോളം സിനിമകളാണ് ചെയ്തത്. അതിൽ പകുതിയും വമ്പൻ ഹിറ്റുകൾ ആയിരുന്നു. 2011 ൽ മോഹൻലാൽ, ദിലീപ്, ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചൈന ടൗൺ എന്നൊരു ചിത്രം സംവിധാനം ചെയ്ത ശേഷം പിന്നീട് റാഫി സ്വതന്ത്ര സംവിധായകനായി സിനിമകൾ ചെയ്യുന്നതാണ് കണ്ടത്. മെക്കാർട്ടിൻ സിനിമകളിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ വീണ്ടും താൻ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണെന്ന് മെക്കാർട്ടിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. പുതുതായി രണ്ട് തിരക്കഥകൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഒരെണ്ണം മുഴുനീള കോമഡി ചിത്രമാണ്. മറ്റൊന്ന് ആക്ഷൻ സിനിമയുമാണ്. രണ്ടു സിനിമകളും വേറെ വേറെ സംവിധായകർക്ക് വേണ്ടി ഒരുക്കുന്നതാണ്. അതിനു ശേഷം താൻ സംവിധാനം ചെയ്യുന്ന സിനിമ വരുമെന്നും മെക്കാർട്ടിൻ പറഞ്ഞു.