Don't Miss!
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
ചെന്നൈയുടെ സായാഹ്നങ്ങള്‍ക്ക് കരോക്കെയുടെ വേഗം പകര്‍ന്ന് ചിലര്‍..
ടി നഗറിലെ ശ്രീ പിടി ഹാളിലെ സദസ് വ്യത്യസ്തമായൊരു സംഗീത വിരുന്നിനാണ് സാക്ഷ്യം വഹിച്ചത്. വൈവിധ്യം നിറഞ്ഞ സംഗീതം ഈ ജനതയ്ക്ക് പുതുമയല്ല. ഇവരുടെ ആത്മാവിലുള്ളതാണ് സംഗീതം. പക്ഷെ കേള്‍വിക്കാര്‍ക്ക് ഈ വൈകുന്നേരം തീര്‍ത്തും പുതുമയുടേതായിരുന്നു. ആര്‍പ്പുവിളികളും കയ്യടികളും വിസിലടിയുമെല്ലാം നിറഞ്ഞു നിന്നു.
ഓര്‍ഗസ്ട്ര പാട്ടുകാര്‍ക്കൊപ്പം എന്നതിനേക്കാള്‍ പാട്ടുകാര്‍ ഓര്ഗസ്ട്രയ്ക്കൊപ്പം പാടിയ വേദിയായിരുന്നു അത്.കാരണം അവിടെ ഓര്ഗസ്ട്രയുണ്ടായിരുന്നില്ല. കരോക്കയിലാണ് പാട്ടുകാര്‍ പാടിയത്.
നമ്മളില്‍ പലരും നമ്മളുടെ വീടിന്റെ നാല് ചുവരിനുള്ളില്‍ കരോക്കയില്‍ പാടിയിട്ടുണ്ടാകും. ചിലപ്പോള്‍ ചില ചെറിയ പരിപാടികളിലും. പക്ഷെ ഒരു നിറഞ്ഞ സദസിന് മുന്നില്‍ കരോക്കയ്ക്കൊപ്പം പാടുക എന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരിക്കും. ജിഡി ശര്‍മ നയിക്കുന്ന ഗീത് ഗട്ട ചല് എന്ന സംഘം ചെയ്തതും അതായിരുന്നു.
ഹോബിയായും പരീക്ഷണവുമായി ആരംഭിച്ചത് ഇന്നൊരു കരിയര്‍ ആക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. ചെന്നൈയില്‍ തരംഗം തന്നെ തീര്‍ത്തിരിക്കുകയാണ് സംഘം. ''ഇത്രത്തോളം പ്രശസ്തി നേടാനാകുമെന്നോ ഇത്രയും വേദികളില്‍ പാടാന്‍ സാധിക്കുമെന്നോ ഞങ്ങള്‍ കരുതിയിരുന്നില്ല'' എന്നാണ് ശര്‍മ തന്നെ പറയുന്നത്. പാട്ടിന് പുറമെ റാലിയിലും താല്പര്യമുള്ള വ്യക്തിയും ലോകത്തിന്റെ പല കോണിലുമെത്തി മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് ശര്‍മ.
ഒരു ഓര്‍ഗസ്ട്ര ടീമുണ്ടെങ്കില്‍ അവര്‍ നമ്മളെ രീതിയ്ക്ക് അനുസരിച്ച് വായിച്ചോളും പക്ഷെ കരോക്കെ ആകുമ്പോള്‍ പശ്ചാത്തല സംഗീതത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടത് നമ്മള് തന്നെയായിരിക്കണം. മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നും പുറത്ത് കടക്കുന്നത് പോലെയാണതെന്നാണ് ശര്‍മ പറയുന്നത്.
പാടുന്നത് കൂടുതല്‍ അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി പാട്ടുകളാണ്. ചെന്നൈ പോലൊരു നാട്ടില്‍ ഹിന്ദി പാട്ടുകള്‍ സ്വീകരിക്കപെടുന്നുണ്ടെന്നും ശര്‍മ പറയുന്നു. സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെന്നും ശര്‍മ പറയുന്നു.
Recommended Video
'' സംഗീതവും സിനിമയുമെല്ലാം വളരെയധികം പ്രാദേശീകമായൊരു മാര്‍ക്കറ്റാണ് ചെന്നൈയില്‍. പക്ഷെ ഇതിന് മറ്റുള്ളവര്‍ക്ക് ഇടമില്ലെന്നല്ല. ഞങ്ങള്‍ ഞങ്ങളുടെ ഇടം കണ്ടെത്തി. നല്ല സദസിനെയാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും ശര്‍മ പറയുന്നു. ലൈഫ് ഓഫ് പൈ താരം സൂരജ് ശര്‍മയുടെ അമ്മാവന് കൂടിയാണ് ശര്‍മ.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'