Don't Miss!
- Automobiles
പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും
- Sports
രോഹിത് 2023വരെ നയിക്കും, അതിന് ശേഷമാര്? ഹര്‍ദിക് വേണ്ട-നിര്‍ദേശിച്ച് ആകാശ്
- Lifestyle
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ആശുപത്രിയിലേക്ക് എന്നും വിളിച്ചത് മമ്മൂട്ടിയും കുഞ്ചനും; മരണത്തെ തൊട്ടടുത്ത് കണ്ടെന്ന് മണിയന്‍പിള്ള രാജു
കൊവിഡ് കാലം വല്ലാത്തൊരു അവസ്ഥയില്‍ കൊണ്ട് എത്തിച്ചതിനെ കുറിച്ച് പറയുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. കൊവിഡിന്റെ ആദ്യ ലോക്ഡൗണ്‍ നാളുകളില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നതിനെ കുറിച്ച് മുന്‍പും താരം തുറന്ന് പറഞ്ഞിരുന്നു. പിന്നീട് ന്യൂമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി വഷളാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മരണത്തെ ഏറ്റവും അടുത്ത് നിന്ന കണ്ടതിനെ പറ്റിയാണ് മനോരമയ്ക്ക് നല്കിയ പ്രതികരണത്തിലൂടെ മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നത്.
'എല്ലാവരെയും സംബന്ധിച്ച് 2020 ദുരിതങ്ങളുടെ വര്‍ഷമായിരുന്നു എന്നാണ് മണിയന്‍പിള്ളരാജു പറയുന്നത്. ഫെബ്രുവരിയില്‍ പത്ത് ദിവസം ആശുപത്രിയില്‍ കിടന്നു. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് ന്യൂമോണിയയുടെ വരവ്. അത് വല്ലാത്തൊരു വരവായി പോയി. വീട്ടുകാരോട് സ്നേഹമുള്ളത് കൊണ്ട് എല്ലാവര്ക്കും ഞാന്‍ കൊവിഡ് കൊടുത്തു. ശരിക്കും മരണത്തെ തൊട്ടടുത്ത കണ്ട ഒരു കാലമായിരുന്നു അതെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയ ഞാന്‍ ആളാകെ മാറി. എന്റെ ശബ്ദം മാറി, രൂപം മാറി, ഞാനൊത്തിരി തടി വെച്ചു, പിന്നീട് സമയം എടുത്താണ് പഴയ അവസ്ഥയിലേക്ക് എത്തിയതെന്നാണ് താരം പറയുന്നത്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ സ്ഥിരമായി തന്നെ വിളിച്ചത് മമ്മൂട്ടിയും കുഞ്ചനും നിര്‍മാതാവ് രഞ്ജിത്തും ആയിരുന്നു. മമ്മൂട്ടി എല്ലാ ദിവസവും വിളിക്കും. കുഞ്ചനും ഞാനും തമ്മില്‍ വലിയ സൗഹൃദമാണ്. പുതിയതായി ഒന്നും പറയാനൊന്നും ഉണ്ടാവില്ല. എങ്കിലും എന്നും എന്നോട് സംസാരിക്കുമായിരുന്നു. അതൊരു വലിയ ആശ്വാസമായെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.

ആശുപത്രിയില്‍ നിന്നും നേരെ ഒരു ഹോട്ടലിലേക്കാണ് പോയത്. അവിടെ കുറച്ച് ദിവസം താമസിച്ചതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം വീട്ടില്‍ അടച്ചിരിപ്പ് ആയിരുന്നെങ്കില്‍ ഇത്തവണ അതിന് മാറ്റമുണ്ടായി. അമ്മയുടെ മീറ്റിങ്ങിന് അടക്കം പോയിരുന്നു. സംഘടനയുടെ ആരംഭം തൊട്ട് ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനും സാധിച്ചു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒക്കെ ഒരുപാട് കാലത്തിന് ശേഷമാണ് താന്‍ കണ്ടതെന്നും അതൊക്കെ വലിയ സന്തോഷമാണ് നല്‍കിയതെന്നും താരം പറഞ്ഞു.
കല്യാണം കഴിഞ്ഞതോടെയാണ് മാറി നിന്നത്; മഞ്ജു വാര്യരെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത്, നടി ജ്യോതി കൃഷ്ണ പറയുന്നു

എത്രയോ കാലങ്ങളായി സുഹൃത്തുക്കളുടെയും ആള്‍ക്കൂട്ടങ്ങളുടെയും ഇടയിലാണ് ഞാന്‍ ജീവിക്കുന്നത്. അതൊന്നും ഇല്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പറ്റുന്നില്ല. പക്ഷേ ആ അവസ്ഥയിലും ജീവിച്ചു. സിനിമകളുടെ ഷൂട്ട് എല്ലാം നിര്‍ത്തി വച്ച് ആളുകളെ കാണാതെ വീടിനകത്ത് അടച്ചിരുന്ന കാലം ഉണ്ടായിരുന്നു എന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ