Don't Miss!
- News ഈസ്റ്റര്‍ പ്രവര്‍ത്തി ദിനം: മണിപ്പൂരില്‍ വന്‍ പ്രതിഷേധം; ആശങ്ക അറിയിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍
- Lifestyle വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തടരൂ
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- Automobiles ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
സലിംകുമാറിന് തലക്കനവും ഹുങ്കുമേറി
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും മാത്രമല്ല മലയാളത്തില്‍ നിന്നും ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ളത്. ഗോപിയും മുരളിയും ബാലചന്ദ്ര മേനോനുമൊക്കെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരായി ആദരിയ്ക്കപ്പെട്ടവരാണ്. എന്നാല്‍ ഇവരൊന്നും കാണിയ്ക്കാത്ത ഹുങ്കാണ് സലിമിന്റെ ഭാഗത്തു നിന്നുണ്ടായത്.
തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന് ജൂറിയെ കുറ്റം പറയാം. അതിന് സലിംകുമാറിന് അവകാശമുണ്ട്. അല്ലെങ്കില്‍ തന്നെ അവാര്ഡിനൊപ്പ ഇങ്ങനെ ചില വിവാദങ്ങള്‍ നാട്ടുനടപ്പാണ്. ഇത്തവണ അതിന് ചുക്കാന്‍ പിടിച്ചത് സലിംകുമാറാണെന്ന് മാത്രം. എന്നാല്‍ തനിയ്ക്ക് അവാര്‍ഡ് കിട്ടാത്തതു കൊണ്ടുമാത്രം മറ്റുള്ളവര്‍ക്ക് നേരെ ചെളിതെറിപ്പിയ്ക്കാന് സലിമിന് ആരാണ് അധികാരം കൊടുത്തത്.
സലിമിന് അവാര്‍ഡ് നേടിക്കൊടുത്ത ആദാമിന്റെ മകന് പഴയൊരു മലയാള സിനിമയായ കണ്ടം ബച്ച കോട്ടുമായി സാദൃശ്യമുണ്ടെന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും ആരും കാര്യമായി എടുത്തിരുന്നില്ല. എന്നാലിത്തവണ അങ്ങനെയൊരു മാന്യത സലിമിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
സ്വന്തമായി നിര്‍മിച്ച് സംവിധാനം ചെയ്ത പൊക്കാളിയെന്നൊരു ഡോക്യുമെന്ററി അവാര്‍ഡ് കമ്മിറ്റിയ്ക്ക് സലിം അയച്ചുകൊടുത്തിരുന്നു. ഒരു കോണ്‍ഗ്രസുകാരനായതു കൊണ്ട് തന്റെ ഡോക്യു തട്ടിക്കളയില്ലെന്നും ഈ കലാകാരന് കരുതിക്കാണണം. എന്തായാലും സലിമിന്റെ പൊക്കളിയെ അവാര്‍ഡ് കമ്മിറ്റിക്കാര് മൈന്‍ഡ് ചെയ്തതേയില്ല. ഇതില്‍ രോഷം പൂണ്ട സലികുമാര്‍ കോടതിയെ സമീപിച്ചു. ഇതും പോരാഞ്ഞ് അവാര്‍ഡ് കിട്ടിയ സുഹൃത്തുക്കളെയും അവരുടെ സിനിമകളെയും കണക്കിന് നാറ്റിയ്ക്കുകയും ചെയ്തു.
അവാര്‍ഡ് നിയമാവലികള്‍ ഒന്നെടുത്ത് വായിച്ചു നോക്കാതെ കാണിച്ചുകൂട്ടിയ പരാക്രമങ്ങള്് ചീത്തപ്പേരും വെറുപ്പും മാത്രം സമ്പാദിച്ച് തരികയുള്ളൂവെന്ന് എന്നെങ്കിലും സലിം തിരിച്ചറിയുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.